തമിഴ്‌നാട്ടിലെ ആദ്യ ദുരഭിമാനക്കൊലക്കേസ് ; വധശിക്ഷ ജീവപര്യന്തമാക്കി ഇളവുചെയ്തു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്നാട്ടിലെ ആദ്യത്തെ ദുരഭിമാനക്കൊലക്കേസ് എന്നറിയപ്പെടുന്ന കണ്ണകി-മുരുകേശൻ വധക്കേസിൽ ഇരയുടെ സഹോദരന്റെ വധശിക്ഷ മദ്രാസ് ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു. കണ്ണകിയുടെ സഹോദരൻ ഡി മരുതുപാണ്ഡ്യന്റെ വധശിക്ഷയാണ് ജസ്റ്റിസ് പി എന്‍ പ്രകാശ്, ജസ്റ്റിസ് എ എ നക്കീരന്‍ എന്നിവരടങ്ങിയ ബെഞ്ച് ജീവപര്യന്തമാക്കി കുറച്ചത്. കണ്ണകിയുടെ അച്ഛൻ ഉൾപ്പെടെ ഒമ്പത് പ്രതികളുടെ ജീവപര്യന്തം ശിക്ഷ കോടതി ശരിവെച്ചു. പ്രതികളിൽ രണ്ടുപേരെ വെറുതെ വിട്ടു. ഒരാളുടെ ജീവപര്യന്തം തടവ് രണ്ട് വർഷമായി കുറച്ചിട്ടുണ്ട്. ദലിത് സമുദായാംഗമായ മുരുകേശനെയും വണ്ണിയാർ സമുദായത്തിൽപ്പെട്ട കണ്ണകിയെയും 2003 ൽ കണ്ണകിയുടെ കുടുംബാംഗങ്ങൾ കൊലപ്പെടുത്തിയിരുന്നു.

ഇരുവരെയും ബലം പ്രയോഗിച്ച് വിഷം കൊടുത്ത് തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. കെമിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ മുരുകേശൻ ചിദംബരത്തെ അണ്ണാമലൈ സർവകലാശാലയിൽ പഠിക്കുമ്പോഴാണ് ബി കോം വിദ്യാർത്ഥിനിയായ കണ്ണകിയുമായി പ്രണയത്തിലാകുന്നത്. പിന്നീട് കണ്ണകിയുടെ വീട്ടുകാർ അറിയാതെയാണ് ഇരുവരും വിവാഹിതരായത്. മുരുകേശനെ തട്ടിക്കൊണ്ടുപോയി ശാരീരികമായി പീഡിപ്പിച്ച ശേഷമാണ് ഇരുവരെയും കൊല്ലപ്പെടുത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള സർക്കാർ തീരുമാനത്തിൽ വിമർശനവുമായി കാന്തപുരം വിഭാഗം

0
കോഴിക്കോട്: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള സർക്കാർ തീരുമാനത്തിൽ വിമർശനവുമായി...

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചുള്ള ബജറ്റ് പ്രഖ്യാപനത്തിൽ എം .ലിജു മുഖ്യമന്ത്രി വി.ഡി....

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചുള്ള ബജറ്റ് പ്രഖ്യാപനത്തിൽ എം...

ക്ഷേത്രക്കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

0
കൊച്ചി: നോർത്ത് പറവൂർ പെരുവാരം ക്ഷേത്രക്കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി...

സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ കാലാവധി മൂന്ന് വർഷത്തേക്ക് കൂടി നീട്ടി

0
ദില്ലി: സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ കാലാവധി മൂന്ന് വർഷത്തേക്ക് കൂടി...