വണ്ണപ്പുറം: മുൻ അധ്യാപകനെ അയൽവാസിയുടെ പുരയിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാളിയാർ മുള്ളങ്കുത്തി കുഴിയാമ്പിൽ ബെന്നി തോമസ്(54)ആണ് മരിച്ചത്. ബാങ്കിൽനിന്നുള്ള ജപ്തി നോട്ടീസ് ലഭിച്ചതിന്റെ മനോവിഷമത്തിൽ ജീവനൊടുക്കുകയായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു.
വ്യാഴാഴ്ചയാണ് രാവിലെയാണ് മരിച്ചനിലയിൽ കണ്ടത്. അന്ന് പുലർച്ചെമുതൽ ബെന്നിയെ കാണാനില്ലായിരുന്നു. ഇദ്ദേഹം നാഗാലാൻഡിൽ അധ്യാപകനായിരുന്നു. ഏതാനുംവർഷംമുൻപ് തിരിച്ചുവന്നു. വീണ്ടും അവിടേക്ക് പോകാനായി 2013-ൽ തൊടുപുഴ പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽനിന്ന് രണ്ടുലക്ഷംരൂപ വായ്പ എടുത്തിരുന്നു. സ്ഥലം ഈടുവെച്ചാണ് വായ്പയെടുത്തത്.



























