അഴിമതിക്കും കൊള്ളക്കും കൂട്ടുനിൽക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പിരിച്ചുവിടാൻ സർക്കാർ നടപടി സ്വീകരിക്കണം ; അഡ്വ. വെട്ടൂര്‍ ജ്യോതിപ്രസാദ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: അഴിമതിക്കും കൊള്ളക്കും കൂട്ടുനിൽക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പിരിച്ചുവിടാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ്‌ നേതാവ് അഡ്വ.വെട്ടൂർ ജ്യോതിപ്രസാദ് ആവശ്യപ്പെട്ടു. എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തി ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയും ഉദ്യോഗകയറ്റം നൽകുകയുമാണ് ബോർഡ് ചെയ്യുന്നത്. ഇടതുപക്ഷ യൂണിയനുകളുടെ ആജ്ഞാനുവർത്തികളായി ഏത് നെറികെട്ട പ്രവർത്തികളും ചെയ്യാൻ ബോർഡ്‌ തയ്യാറാകുന്നു. മുൻപ് കെ.കരുണാകരൻ കൊണ്ടുവന്ന ദേവസ്വം നിയമം ആട്ടിമറിച്ചാണ് പുതിയ നിയമം കൊണ്ടുവന്നത്. ഈശ്വര വിശ്വാസികളും ക്ഷേത്ര ആരാധനയിൽ വിശ്വസിക്കുന്നവരുമാകണം ബോർഡിൽ വരേണ്ടത് എന്നായിരുന്നു നിയമം.

ശബരിമല സ്വര്‍ണ്ണ കൊള്ളയുമായി ബന്ധപ്പെട്ട് ബോര്‍ഡ് പ്രസിഡന്‍റ്മാരുടെയും മെമ്പർമാരുടെയും ആസ്തി പരിശോധിക്കണം എന്ന് എസ്.ഐ.ടിയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും തയ്യാറായില്ല. ഇപ്പോഴും പലരും ബിനാമി പേരിൽ മേജർ ക്ഷേത്രങ്ങളിൽ കച്ചവടങ്ങൾ കൊണ്ടുനടക്കുന്നുണ്ട്. ഇടതു ബോർഡ് നിയമിച്ച താത്കാലിക ജീവനക്കാരുടെ വിളയാട്ടമാണ് നടക്കുന്നത്. ഈ വിഷയത്തില്‍ മുഖ്യമന്ത്രി, ആഭ്യന്തര, ദേവസ്വം മന്ത്രിമാരുടെ ശക്തമായ ഇടപെടലുകൾ ഉണ്ടാകണമെന്ന് വെട്ടൂര്‍ ജ്യോതിപ്രസാദ് ആവശ്യപ്പെട്ടു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യണം : ആവശ്യം...

0
ന്യൂഡല്‍ഹി: ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന...

യമൻ അതിർത്തിയിൽ വീണ്ടും സംഘർഷം രൂക്ഷം; സൈനിക കേന്ദ്രങ്ങൾക്കുനേരെയുണ്ടായ ഹൂതി ആക്രമണത്തിൽ 30തിലേറെ സർക്കാർ...

0
സന: അന്താരാഷ്ട്ര അം​ഗീകാരമുള്ള യമൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ആക്രമണം നടത്തി...

ആർ. സുഗതന് നൽകിയ എസ്കോർട്ട് പരോൾ റദ്ദാക്കി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

0
തിരുവനന്തപുരം: കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ സുഗതന്...

പാകിസ്ഥാൻ ഈന്തപ്പഴത്തിന്റെ അനധികൃത ഇറക്കുമതി; ഗുജറാത്ത് തീരത്ത് വൻ വേട്ടയുമായി റവന്യൂ ഇന്റലിജൻസ്

0
അഹമ്മദാബാദ്: നിരോധനം മറികടന്ന് പാകിസ്ഥാനിൽനിന്ന് അനധികൃതമായി ഇറക്കുമതി ചെയ്ത 364 ടൺ...