വിജിൽ നരഹത്യാ കേസിൽ ശരീരഭാഗങ്ങൾ കണ്ടെത്താനുള്ള പരിശോധന ഇന്നും തുടരും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് എലത്തൂർ വിജിൽ നരഹത്യാ കേസിൽ ശരീരഭാഗങ്ങൾ കണ്ടെത്താനുള്ള പരിശോധന ഇന്നും തുടരും. കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തിൽ അതീവ ദുഷ്കരമാണ് പരിശോധന. വിജിലിനെ കല്ലു വെച്ച് താഴ്ത്തി എന്നു പറയുന്ന ചതുപ്പിലേക്ക് മണ്ണ് മാന്തിയന്ത്രം എത്തിക്കാൻ ആയുള്ള റോഡിൻ്റെ പണി ഏകദേശം പൂർത്തിയായി. മഴയായതിനാൽ പ്രദേശത്ത് വെള്ളക്കെട്ടുണ്ട്. ഈ വെള്ളം വറ്റിച്ചതിനുശേഷം മാത്രമേ കൂടുതൽ പരിശോധനകളിലേക്ക് കടക്കാൻ പറ്റൂള്ളൂ. അതേസമയം രണ്ടു പ്രതികളുടെയും കസ്റ്റഡി കാലാവധി ഇന്ന് കഴിയും. കോടതിയിൽ ഹാജരാക്കിയതിനു ശേഷം വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി വിജിൽ തിരോധാന കേസിൽ വിജിലിനെ സുഹൃത്തുക്കൾ കുഴിച്ചുമൂടി എന്നാണ് വെളിപ്പെടുത്തൽ. 2019 മാർച്ച് മാസത്തിലായിരുന്നു കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി വിജിലിനെ കാണാതാവുന്നത്. കാണാതായതിനെ തുടർന്ന് വിജിലിന്റെ പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു. ഈ കേസിലാണ് വിജിൽ മരിച്ചെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്. സുഹൃത്തുക്കളുമായുള്ള മദ്യപാനത്തിനിടെ, ഒന്നാംപ്രതി നിഖിൽ ബ്രൗൺഷുഗർ അമിതമായി കുത്തിവച്ചത് മരണത്തിനിടയാക്കി.മരണം ആരുമറിയാതിരിക്കാൻ, മൃതദേഹം കോഴിക്കോട് സരോവരം പാർക്കിലുള്ള ചതുപ്പിൽ കുഴിച്ചുമൂടിയെന്നാണ് പ്രതികളുടെ മൊഴി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറ്റൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുടെ ഡ്രൈവറുടെ കയ്യിൽ നിന്ന് രേഖകളില്ലാത്ത 30 ലക്ഷം രൂപ പിടികൂടി

0
തൃശൂർ: ചിറ്റൂരിലെ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന പ്രാണേഷ് രാജേന്ദ്രന്റെ ഡ്രൈവറുടെ കയ്യിൽ നിന്ന്...

മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികളെ മഴയത്ത് എക്സറേ എടുക്കാൻ കൊണ്ടുപോയതായി പരാതി

0
മാനന്തവാടി: മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികളെ മഴയത്ത് എക്സറേ...

കുപ്രസിദ്ധ ഭീകരൻ ലത്തീഫ് ഭട്ടിനായി വേട്ട ആരംഭിച്ച് സുരക്ഷാ സേന; തലയ്ക്ക് 15 ലക്ഷം...

0
ജമ്മു: ലഷ്കർ ഇ തൊയ്ബ കമാൻഡർ ലത്തീഫ് ഭട്ടിനായി ജമ്മു കശ്മീരിൽ...

അടിയന്തര സാഹചര്യമുണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവയ്ക്കാൻ നിര്‍ദേശം നൽകി

0
തിരുവനന്തപുരം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിയ്ക്കായി തിരച്ചില്‍ തുടരുന്നതിനിടെ...