കീം പരീക്ഷാ സെന്ററുകൾ അനുവദിച്ചതിലെ അപാകത ഉടൻ പരിഹരിക്കണം ; ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനീയറിങ്-മെഡിക്കൽ പ്രവേശന പരീക്ഷയുടെ (കീം) സെന്ററുകൾ നിർണയിച്ചതിലെ അപാകത ഉടൻ പരിഹരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്‌റിൻ. വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും വലക്കുന്ന തീരുമാനം പരീക്ഷ കമ്മിഷണർ ഉടൻ പിൻവലിക്കണമെന്നാണ് ആവശ്യം. ജൂൺ 5 മുതൽ ആരംഭിക്കുന്ന കീം പരീക്ഷയ്ക്ക് വിദൂര ജില്ലകളിലാണ് പല വിദ്യാർത്ഥികൾക്കും സെന്ററുകൾ അനുവദിച്ചിട്ടുള്ളത്. അപേക്ഷാ സമയത്ത് സെന്ററുകൾളായി നാല് ജില്ലകൾ തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ നൽകുകയും എന്നാൽ വിദ്യാർത്ഥികൾ തെരഞ്ഞെടുത്ത നാല് ഓപ്ഷനുകളിൽ ഒന്നിൽ പോലും സെന്ററുകൾ അനുവദിക്കാതെ വിദ്യാർഥികളെയും രക്ഷിതാക്കളെയും പ്രയാസപ്പെടുത്തുന്നതാണ് പരീക്ഷ കമ്മീഷണറുടെ നടപടി.

രാവിലെ ഏഴര മണിക്ക് പരീക്ഷാ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യണം എന്നിരിക്കെ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നടക്കം പല വിദ്യാർത്ഥികളും നിലവിലെ അവസ്ഥയിൽ എറണാകുളം, കോട്ടയം തുടങ്ങിയ ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചേരുക എന്നത് സാഹസികമാണ്. കേരളത്തിലെ തന്നെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ എഴുതുന്ന പ്രവേശന പരീക്ഷയായ ഇതിൽ തികച്ചും വിദ്യാർത്ഥി വിരുദ്ധമായിട്ടാണ് കേന്ദ്രങ്ങൾ അനുവദിച്ചത്. പല വിദ്യാർത്ഥികൾക്കും പരീക്ഷ എഴുതാനുള്ള അവസരം നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്കൂട്ടർ യാത്രയ്ക്കിടെ തർക്കം , പോലീസ് ഉദ്യോഗസ്ഥൻ സർവീസ് പിസ്റ്റൾ എടുത്ത് ഭാര്യയെ വെടിവെച്ചുകൊന്നു

0
ന്യൂഡൽഹി: സ്കൂട്ടർ യാത്രയ്ക്കിടെയുണ്ടായ തർക്കത്തിനിടെ പോലീസ് ഉദ്യോഗസ്ഥൻ ഭാര്യയെ...

ടിക്കറ്റിതര വരുമാനത്തിന് അനുമതി നൽകി ഗതാഗത വകുപ്പ്

0
തിരുവനന്തപുരം : സംസ്ഥാനത്തെ സ്വകാര്യ ബസുകൾക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ആശ്വാസമായി...

മദ്യപിച്ച് സ്റ്റിയറിങ് പിടിച്ച സ്കൂൾ-കോളേജ് വാഹന ഡ്രൈവർമാർക്കെതിരെ പോലീസ് കടുപ്പിച്ചു

0
കൊച്ചി : വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് ഭീഷണിയുയർത്തി മദ്യപിച്ച് സ്റ്റിയറിങ് പിടിച്ച സ്കൂൾ-കോളേജ്...

പാലക്കാട് വിജയോത്സവ ചടങ്ങിൽ വിദ്യാർത്ഥികളെ പരസ്യമായി അപമാനിച്ച സംഭവം ; വിമർശനങ്ങൾക്ക് മറുപടിയുമായി കെ...

0
മലപ്പുറം: പാലക്കാട് മണ്ണാർക്കാട് നഗരസഭയിലെ വിജയോത്സവ ചടങ്ങിൽ വിദ്യാർത്ഥികളെ പരസ്യമായി ശാസിക്കുകയും...