ദില്ലി : കൊപ്രയുടെ മിനിമം താങ്ങുവില കൂട്ടി. കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തിക കാര്യ സമിതി യോഗത്തിലാണ് തീരുമാനം. മില്ലിങ് കൊപ്രയ്ക്ക് ക്വിൻ്റലിന് 420 രൂപ വർധിപ്പിച്ച് 11,582 രൂപയാക്കി. ഉണ്ട കൊപ്രയ്ക്ക് 100 രൂപ വർധിപ്പിച്ച് 12100 രൂപയാക്കി. 855 കോടി രൂപ ഇതിനായി നീക്കിവെച്ചു. കൊപ്രസംഭരണം ആരംഭിച്ചാൽ കർഷകർക്ക് കൂടുതൽ സാമ്പത്തികനേട്ടം ലഭിക്കും. അന്താരാഷ്ട്രതലത്തിൽ കൊപ്രയുടെ വില കുറയുന്ന സാഹചര്യത്തിൽ താങ്ങുവില ഉയർത്തിയത് കർഷകർക്ക് ആശ്വാസം പകരും. ഉത്പാദനച്ചെലവ് കണക്കാക്കുമ്പോൾ മിൽ കൊപ്ര ഉത്പാദിപ്പിക്കുന്നവർക്ക് വരുമാനത്തിൽ 51.84 ശതമാനത്തിന്റെയും ഉണ്ടക്കൊപ്ര ഉത്പാദകർക്ക് 63.26 ശതമാനത്തിന്റെയും വരുമാനവർധന ലഭിക്കുമെന്നും കേന്ദ്രസർക്കാരിന്റെ കണക്ക് വ്യക്തമാക്കുന്നു. രാജ്യത്ത് കഴിഞ്ഞ സീസണിൽ കൊപ്ര സംഭരണം സർവകാല റെക്കോഡായിരുന്നു. 90,000 കർഷകരിൽനിന്ന് 1,493 കോടി രൂപയുടെ 1.33 ലക്ഷം ടൺ കൊപ്ര സംഭരിച്ചു.മുൻ വർഷത്തേക്കാൾ 227 ശതമാനം വർധനയുണ്ടായെന്നാണ് കണക്ക്. 2014-15ൽ മിൽ കൊപ്രയുടെ താങ്ങുവില 5,250 രൂപയും ഉണ്ടക്കൊപ്രയുടേത് 5,500 രൂപയുമായിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1