മണ്ണിനെ അറിയാൻ മൊബൈൽ ആപ്പ് ‘മണ്ണ് ’റെഡി

For full experience, Download our mobile application:
Get it on Google Play

നിങ്ങളുടെ മണ്ണിന്റെ  പോഷകഗുണങ്ങളും അനുയോജ്യവിളകളും  തൊട്ടറിയാനുള്ള സംവിധാനമൊരുക്കുകയാണ്​ ‘മണ്ണ്​’ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍. കൃഷിവകുപ്പും മണ്ണ് പര്യവേഷണ – സംരക്ഷണ വകുപ്പും  ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ്​ ഈ മൊബൈല്‍ ആപ്പ് തയാറാക്കിയിരിക്കുന്നത്​. തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലെ വിവരങ്ങളാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തുന്നത്.

പ്രത്യേക രീതിയില്‍ മണ്ണ് ശേഖരിച്ച് ഉണക്കി കൃഷിഭവന്‍ വഴി ലാബില്‍ കൊടുക്കണം, കാത്തിരിക്കണം, ഇനിയത് വേണ്ട. പ്ലേ സ്റ്റോറില്‍ പോയി ‘മണ്ണ്’ എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. ജിപിഎസ് ഓണാക്കുക. നിങ്ങള്‍ നില്‍ക്കുന്നയിടത്തെ മണ്ണിലുള്ള മൂലകങ്ങളും പോഷകനിലയും പ്രത്യേകതകളുമെല്ലാം ഇനി വിരല്‍തുമ്പിലെത്തും. വിളകളുടെ ലിസ്റ്റും ആവശ്യമായ ജൈവ വളത്തിന്റെയും രാസ വളത്തിന്റെയും ചേര്‍ക്കേണ്ട അളവും ആപ്പില്‍ ഉണ്ട്.

കാപ്പി, നെല്ല് തുടങ്ങി 21 വിളകളും ആപ്പില്‍ ലഭ്യമാണ്. മണ്ണ് പര്യവേഷണകേന്ദ്രം 2015 മുതല്‍ ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മാനേജ്മെന്റ് കേരളയാണ് ആപ്പ് തയ്യാറാക്കിയത്. മലയാളത്തില്‍കൂടി ലഭ്യമാകുന്നത് കര്‍ഷകന് ഉപകാരപ്രദമാകും. സവിശേഷതകള്‍ ഉള്‍പ്പെടുത്തി അടുത്ത അപ്ഡേഷന്‍ ഉടനുണ്ടാകും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...

​’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

​കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....