കോഴിക്കോട്: സംസ്ഥാനത്ത് എലിപ്പനി, മലേറിയ ബാധിതരുടെ എണ്ണം വർധിക്കുന്നു. ശനിയാഴ്ച മാത്രം 23 പേർക്ക് എലിപ്പനിയും 15 പേർക്ക് മലേറിയയും സ്ഥിരീകരിച്ചു. ഇടുക്കി ജില്ലയിലാണ് ഏറ്റവും കൂടുതൽ മലേറിയ സ്ഥിരീകരിച്ചത്. ദേവികുളം – 7, കട്ടപ്പന, ചട്ടമൂന്നാർ, കല്ലാർ, വാട്ടയാർ എന്നിവിടങ്ങളിൽ ഓരോ കേസും റിപ്പോർട്ട് ചെയ്യപ്പെട്ടു. അതിഥി തൊഴിലാളികളിലാണ് മലേറിയ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.Also Read -മിനിറ്റുകളുടെ വേഗതയിൽ മിടിപ്പുകൾ നിലച്ച്; തൊഴിലാളികളുടെ ജീവൻ കവർന്ന് രാത്രികാല ഓൺലൈൻ ഡെലിവറി സംസ്കാരം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെല്ലാം ഇന്നലെ ഒന്നിൽ കൂടുതൽ എലിപ്പനി സ്ഥിരീകരിച്ചു. രണ്ടു മരണങ്ങളും റിപ്പോർട്ട് ചെയ്തു. നാല് പേർക്ക് ഷിഗല്ലയും സ്ഥിരീകരിച്ചു. തൃശൂർ, കണ്ണൂർ ജില്ലകളിലാണ് ഷിഗല്ല സ്ഥിരീകരിച്ചത്. 86 പേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. തിരുവനന്തപുരത്താണ് കൂടുതൽ രോഗം സ്ഥിരീകരിച്ചത്.ഈ മാസം 2465 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 335 പേർക്ക് എലിപ്പനി ബാധിക്കുകയും 21 പേർ മരിക്കുകയും ചെയ്തു.





























