കോന്നി : ആരും ആശ്രയമില്ലാതെ കടത്തിണ്ണയിൽ കഴിഞ്ഞിരുന്ന മോനച്ചൻ(59)എന്ന ആളിനെ പ്രമാടം ഗ്രാമ പഞ്ചായത്ത് അധികൃതർ, നാട്ടുകാർ എന്നിവർ ഇടപെട്ടതിനെ തുടർന്ന് ഗാന്ധി ഭവനിൽ എത്തിച്ചു. കഴിഞ്ഞ മുപ്പത് വർഷങ്ങളായി ആരും ആശ്രയമില്ലാതെ ജീവിച്ചിരുന്ന ഇയാൾ തെങ്ങുംകാവിലെ കടത്തിണ്ണയിൽ ആയിരുന്നു കഴിഞ്ഞിരുന്നത്. നാട്ടുകാർ നൽകിയിരുന്ന ഭക്ഷണം ആയിരുന്നു ഏക ആശ്രയം. സംഭവം അറിഞ്ഞതിനെ തുടർന്ന് ഗാന്ധിഭവൻ സോഷ്യൽ കോ ഓർഡിനേറ്റർ മഞ്ജു വിനോദിന്റെ നേതൃത്വത്തിൽ ഗാന്ധി ഭവനിലേക്ക് മാറ്റുകയായിരുന്നു.
അദ്ദേഹത്തിന്റെ അവസ്ഥ അറിഞ്ഞ് സ്ഥലത്ത് എത്തിയ പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമൃത സജയൻ സ്ഥലത്ത് എത്തി വിവരങ്ങൾ നേരിട്ട് ചോദിച്ചു മനസിലാക്കുകയും തുടർന്ന് ഗാന്ധി ഭവനെ അറിയിക്കുകയും ആയിരുന്നു. തുടർന്ന് കോന്നി ജന മൈത്രി പോലീസ്, ഗാന്ധി ഭവൻ സോഷ്യൽ കോ ഓർഡിനേറ്റർ മഞ്ജു വിനോദ് എന്നിവരുടെ നേതൃത്വത്തിൽ ഗാന്ധി ഭവനിൽ എത്തിക്കുകയായിരുന്നു. പ്രദേശ വാസികളുമായി നല്ല സൗഹൃദത്തിൽ ആയിരുന്ന മോനച്ചനെ യാത്രയാക്കുവാൻ നിരവധി നാട്ടുകാരും എത്തിയിരുന്നു. പ്രമാടം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമൃത സജയൻ, ബാലൻ മാസ്റ്റർ,ജോസ് തോമസ്, ജോർജ് കുട്ടി, സുരേഷ്, ജിബിൻ, സതീഷ് തുടങ്ങിയവർ നേതൃത്വം നൽകി.