ദുബൈ: വെടിനിർത്തൽ നിലവിൽ വന്നതിന്റെ പതിനെട്ടാം നാളിലും ഫലസ്തീൻ ജനതയുടെ ദുരിതത്തിന് അറുതിയായില്ല. ടെൻറുകൾ ഉൾപ്പെടെ താൽക്കാലിക വസതികൾ ഗസ്സിയിലേക്ക് അയക്കുന്നതിനും ഇസ്രായേൽ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ഒരു ബന്ദിയുടെ മൃതദേഹം കൂടി ഹമാസ് ഇസ്രായേലിന് കൈമാറി. ഇസ്രായേൽ കൈമാറിയ തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾ ഫലസ്തീനികൾ കൂട്ടമായി സംസ്കരിച്ചു. ഗസ്സയിലേക്കുള്ള അന്താരാഷ്ട്ര സേനയിൽ ഏതൊക്കെ രാജ്യങ്ങൾ വേണമെന്ന് ഇസ്രയേൽ തീരുമാനിക്കുമെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. വെടിനിർത്തൽ പ്രാബല്യത്തിൽവന്ന് 18 ദിവസങ്ങളായിട്ടും ഗസ്സ ജനതയുടെ ദുരിതചിത്രം അവസാനിക്കുന്നില്ല. ഗസ്സ ഉപരോധം പൂർണമായും പിൻവലിക്കാനും റഫ ഉൾപ്പെടെ അതിർത്തികൾ തുറക്കാനും ഇസ്രായേൽ ഇനിയും വിസമ്മതിക്കുകയാണ്. പലയിടത്തേക്കും ഇപ്പോഴും ഭക്ഷ്യസഹായം എത്തുന്നില്ല. ദക്ഷിണ ഗസ്സയിലേക്ക് പരിമിത സഹായം പോലും എത്തുന്നില്ല. ടെന്‍റുകൾ, താൽക്കാലിക മൊബൈൽ താമസ കേന്ദ്രങ്ങൾ എന്നിവ ഗസ്സയിലേക്ക് എത്തിക്കാനും വിലക്ക് മൂലം കഴിയുന്നില്ലെന്ന് യു.എൻ ഏജൻസികൾ വ്യക്തമാക്കി.
വെടിനിർത്തൽ നിലവിൽ വന്നതിന്റെ പതിനെട്ടാം നാളിലും ദുരിതത്തിന് അറുതിയില്ലാതെ ഫലസ്തീൻ ജനത
RECENT NEWS
Advertisment



























