ഭാര്യയെ സഹായിച്ചതിന് യുവാവിന് നേരെ ആക്രമണം ; കൊല്ലത്ത് പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: മുൻവിരോധം മൂലം യുവാവിനെ ആക്രമിച്ച് അപായപ്പെടുത്താൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ. കണ്ണനല്ലൂർ മുട്ടയ്ക്കാവ് ഓട്ടിക്കലഴികംവീട്ടിൽ അലി അക്ബർ(41) ആണ് അറസ്റ്റിലായത്. കണ്ണനല്ലൂർ പോലീസാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം മുട്ടയ്ക്കാവ് ജംഗ്ഷനിൽ ആണ് സംഭവം. ഇവിടെ ചായക്കട നടത്തുന്ന നൗഷാദിനെയാണ് പ്രതി കടയിൽ കയറി ആക്രമിക്കുകയും കഴുത്ത് ഞെരിച്ച് അപായപ്പെടുത്താനും ശ്രമിച്ചത്. പ്രതിക്കെതിരെ അമ്മായി അമ്മയെ കൊലപ്പെടുത്തിയ കേസ് നിലവിലുണ്ടായിരുന്നു.

ഈ കേസ് നടത്താൻ പ്രതിയുടെ ഭാര്യക്ക് സഹായം നൽകിയതിനാണ് പ്രതി യുവാവിനെ ആക്രമിച്ചത്. കണ്ണനല്ലൂർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കണ്ണനല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജയകുമാറിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ അരുണ്‍ഷാ, എഎസ്ഐ രാജേന്ദ്രൻപിള്ള, എസ് സിപിഒ ലാലുമോൻ, സിപിഒ വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎസ്‌സി പരീക്ഷ ക്രമക്കേട് : ആദ്യകേസിൽ ‍തെളിവെടുപ്പ് പൂർത്തിയായി ; 2 ഉദ്യോഗസ്ഥർ പ്രതികളാകും

0
തിരുവനന്തപുരം : ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ...

വിദ്യാർത്ഥിയുടെ ആത്മഹത്യ ; വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച് കോളേജ് മാനേജ്മെന്‍റ്

0
കൊച്ചി: വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ...

50 ജീവനക്കാരെ പുറത്താക്കി എൻ.ടി.എ. ; നിലവിലുള്ള രീതികളിൽ പൂർണമായ മാറ്റങ്ങൾ വരുത്തും :...

0
ന്യൂഡൽഹി : നീറ്റ് ബിരുദ പരീക്ഷാചോർച്ചയ്ക്കും യു.ജി.സി.-നെറ്റ് പരീക്ഷകളിലെ ഗുരുതര വീഴ്ചകൾക്കും...

പാർട്ടി പരിപാടികളിൽ വന്ദേമാതരം ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂ ; സംസ്ഥാന ഘടകങ്ങൾക്ക് കർശന...

0
ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ...