സ്വപ്ന പദ്ധതിയായ കെ-റെയില്‍ നടക്കില്ലെന്ന് വന്നതോടെ ശബരിമല വിമാനത്താവളത്തില്‍ കണ്ണും നട്ട് പിണറായി സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം: സ്വപ്ന പദ്ധതിയായ കെ-റെയില്‍ നടക്കില്ലെന്ന് വന്നതോടെ ശബരിമല വിമാനത്താവളത്തില്‍ കണ്ണുംനട്ട് പിണറായി സര്‍ക്കാര്‍. എന്നാല്‍ മണ്ണു പരിശോധനയ്ക്ക് ചെറുവള്ളി എസ്റ്റേറ്റില്‍ വന്ന സംഘത്തെ ബിലിവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച്‌ അധികൃതര്‍ തടഞ്ഞതോടെ വിമാനത്താവളവും വിവാദത്തിലേക്ക് നീങ്ങുകയാണ്. രണ്ടു ദിവസം മുമ്പാണ് മണ്ണു പരിശോധന നടത്താനുള്ള ലൂയി ബര്‍ഗര്‍ കമ്പിനി ചെറുവള്ളി എസ്റ്റേറ്റില്‍ എത്തിയത്.

ചെറുവള്ളി എസ്റ്റേറ്റില്‍ ലൂയി ബര്‍ഗര്‍ കമ്പിനി അധികൃതര്‍ മണ്ണ് പരിശോധനയുടെ ഭാഗമായി കുഴികളെടുത്തു കുഴല്‍ക്കിണര്‍ മാതൃകയില്‍ പ്രവര്‍ത്തനം നടത്തുന്നതിന് ആവശ്യമായ സഹകരണം ഉറപ്പാക്കാന്‍ ഓഗസ്റ്റ് അഞ്ചിന് രാവിലെ 10 ന് ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തിലും വൈകിട്ട് മൂന്നിന് കോട്ടയം ജില്ലാ കലക്ടറുടെ നേതൃത്വത്തിലും യോഗം ചേര്‍ന്നിരുന്നു. പരിശോധനകളുമായി സഹകരിക്കുവാന്‍ ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ സന്നദ്ധരാണ് എന്ന് സഭാ നേതൃത്വം ചര്‍ച്ചയില്‍ അറിയിച്ചു. ഈ രണ്ട് യോഗങ്ങളിലും ആ വ്യവസ്ഥകള്‍ സമ്മതിച്ച്‌ അത് രേഖാമൂലം നല്‍കാമെന്ന് ജില്ലാ കളക്ടര്‍ ഉറപ്പു കൊടുത്തിരുന്നുവെന്ന് സഭയുടെ ചുമതലക്കാര്‍ പറയുന്നു.

മുന്‍കാല അനുഭവങ്ങള്‍ സഭയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയ വെളിച്ചത്തില്‍ പാലാ സബ് കോടതിയിലെ കേസിന് തീരുമാനമാകുന്നതു വരെ എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശത്തിന്‍ മേല്‍ കടന്നുകയറ്റ ശ്രമങ്ങള്‍ ഉണ്ടാകില്ലെന്നും മണ്ണ് പരിശോധനയ്ക്കായി കുഴിക്കുന്ന കുഴികള്‍ / ജോലികള്‍ കാരണം എന്തെങ്കിലും തരത്തിലുള്ള അപകടങ്ങള്‍ തൊഴിലാളികള്‍ക്കോ മറ്റുള്ളവര്‍ക്കോ സംഭവിച്ചാല്‍ സാമ്പത്തികമായ ബാധ്യതകളും പരിഹാര നടപടികളും സര്‍ക്കാര്‍ ചെയ്യണമെന്ന ആവശ്യങ്ങളുമാണ് സഭ ഉന്നയിച്ചതെന്ന് പിആര്‍ഓ ഫാ. സിജോ പന്തപ്പള്ളില്‍ അറിയിച്ചു.

വളരെ ന്യായമായ ആവശ്യങ്ങള്‍ സമ്മതിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ കത്ത് നല്‍കുന്ന മുറയ്ക്ക് പരിശോധനാ നടപടികളുമായി സഭ സഹകരിക്കുമെന്നും പിആര്‍ഓ പറയുന്നു. ജില്ലാ കളക്ടര്‍ നേരത്തേ സമ്മതിച്ചിട്ടുള്ള രേഖാമൂലമുള്ള ഉറപ്പ് ലഭിക്കാതെ മണ്ണു പരിശോധനയ്ക്ക് വന്നതു കൊണ്ടാണ് തടഞ്ഞത് എന്നാണ് സഭയുടെ വിശദീകരണം.ചര്‍ച്ചകളില്‍ സമ്മതിക്കുകയും പിന്നീട് അതില്‍ നിന്ന് വഴുതി മാറുകയും ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്തത്. മുന്‍കാല അനുഭവങ്ങളില്‍ നിന്നുണ്ടായ തിരിച്ചടിയാണ് ബിലീവേഴ്സ് ചര്‍ച്ചിനെ കടുത്ത തീരുമാനത്തിന് പ്രേരിപ്പിച്ചത്. നിലവില്‍ എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം ബിലീവേഴ്സ് ചര്‍ച്ചിനാണ്. അവിടെ എന്തു നിര്‍മ്മാണ പ്രവര്‍ത്തനം നടത്തണമെങ്കിലും സഭയുടെ അനുമതി ആവശ്യമാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിനെതിരേ കടുംപിടുത്തത്തിലാണ് സഭ എന്ന സൂചനയാണ് പുറത്തു വരുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തണ്ണിത്തോട് മേക്കണ്ണത്ത് ഉപയോഗ ശൂന്യമായ കിണറ്റില്‍ കാട്ടാനക്കുട്ടി വീണു

0
കോന്നി : തണ്ണിത്തോട് മേക്കണ്ണത്ത് ഉപയോഗശൂന്യമായ കിണറ്റില്‍ കാട്ടാനക്കുട്ടി വീണു. ഇന്ന്...

കീം പരീക്ഷാ ഫലപ്രഖ്യാപനം ഇന്നില്ല ; സിബിഎസ്ഇ റീവാല്യൂവേഷൻ കൂടി പരിഗണിച്ച് മാത്രം ഫലം...

0
തിരുവനന്തപുരം: ഇന്ന് നടത്താനിരുന്ന കീം പരീക്ഷാ ഫല പ്രഖ്യാപനം മാറ്റിവെച്ചു. സിബിഎസ്ഇ...

കുമരകത്ത് ഷാപ്പിൽ നിന്നും ഭക്ഷണം കഴിക്കുകയും കള്ളുകുടിക്കുകയും ചെയ്ത യുവാവ് മരിച്ചു

0
കോട്ടയം : ഷാപ്പിൽ നിന്നും ഭക്ഷണം കഴിക്കുകയും കള്ളുകുടിക്കുകയും ചെയ്തയാൾ...

കെ മുരളീധരൻ്റെ പഴയ പരാമർശം ആയുധമാക്കി മുഹമ്മദ് റിയാസ് ; സഭയിൽ തിരിച്ചടിച്ച് കെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി രൂക്ഷമായ സാഹചര്യം നിയമസഭ നിർത്തി വെച്ച് ചർച്ച...