സർക്കാർ ഭൂമി കൈയേറി വച്ച ആരാധനാലയം പൊളിക്കണം ; ഉത്തരവുമായി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സർക്കാർ ഭൂമിയിലെ അനധികൃത ആരാധനാലയങ്ങൾ ആറു മാസത്തിനകം പൊളിച്ചു നീക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റേതാണ് സുപ്രധാന ഉത്തരവ്. അനധികൃത നിർമ്മിതികൾ അന്വേഷിച്ച് നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറി നിർദ്ദേശം നൽകണം. സർക്കാർ ഭൂമിയിൽ മതപരമായ കുരിശ്, കല്ല് തുടങ്ങിയവ സ്ഥാപിച്ചിട്ടുണ്ടോയെന്ന് തഹസിൽദാർമാരും വില്ലേജ് ഓഫീസർമാരും വഴി അന്വേഷണത്തിന് കളക്ടർമാരും നടപടി സ്വീകരിക്കണം. നടപടി റിപ്പോർട്ട് ഒരു വർഷത്തിനകം രജിസ്ട്രാർ ജനറലിന് നൽകണം. വിശ്വാസത്തിന്റെ പേരിൽ സർക്കാർ ഭൂമി കൈയേറാനാവില്ല.

എല്ലാ മതസ്ഥരും ഇങ്ങനെ തുടങ്ങിയാൽ സംഘർമുണ്ടാകും. ഭരണഘടന എല്ലാവർക്കും മതസ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ടെന്നു കരുതി ഇത്തരം നടപടികളെ ന്യായീകരിക്കാനാവില്ല. സർക്കാർ ഭൂമിയിലെ കൈയേറ്റം ഭൂസംരക്ഷണ നിയമ പ്രകാരം വിലക്കിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.പ്ലാന്റേഷൻ കോർപ്പറേഷന്റെ ഭാഗമായ ചന്ദനപ്പള്ളി, മൊട്ടപ്പാറ മേഖലകളിലെ അനധികൃത ആരാധനാലയങ്ങൾ നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് കോർപ്പറേഷനാണ് കോടതിയെ സമീപിച്ചത്. തൊഴിലാളികൾക്ക് പ്രാർത്ഥന നടത്താൻ നിർമ്മിച്ച ഇവ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കുന്നതായി ഹർജിയിൽ വ്യക്തമാക്കുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വയോജന ക്ലബ്ബിന്റെ വായനശാലയിലേക്ക് വായനാ ദിനത്തില്‍ പുസ്തകങ്ങള്‍ കൈമാറി

0
തണ്ണിത്തോട്: വായനാ ദിനാചരണത്തിന്റെ ഭാഗമായി എലിമുള്ളുംപ്ലാക്കൽ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിന്റെ...

പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ സെമിനാറും നടത്തി

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെയും ഗവ.ആയുർവേദ ഡിസ്പെൻസറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ...

കണ്ണൂർ വാണിയപ്പാറ പള്ളി സെമിത്തേരിയിൽ ദുരൂഹത ; അന്വേഷണം ആരംഭിച്ച് പോലീസ്

0
കണ്ണൂർ : വാണിയപ്പാറ ഇൻഫൻ്റ് ജീസസ് ചർച്ച് സെമിത്തേരിയിലെ ഒരു കല്ലറയ്ക്കുള്ളിൽ...

കേരള എൻ.ജി.ഒ അസോസിയേഷൻ ആഹ്ളാദ പ്രകടനം നടത്തി

0
പത്തനംതിട്ട : സംസ്ഥാന സർക്കാർ ജീവനക്കാർക്ക് കുടിശ്ശികയില്ലാതെ ക്ഷാമബത്ത അനുവദിക്കുമെന്ന് ഉറപ്പ്...