സർക്കാർ ഭൂമി കൈയേറി വച്ച ആരാധനാലയം പൊളിക്കണം ; ഉത്തരവുമായി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സർക്കാർ ഭൂമിയിലെ അനധികൃത ആരാധനാലയങ്ങൾ ആറു മാസത്തിനകം പൊളിച്ചു നീക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റേതാണ് സുപ്രധാന ഉത്തരവ്. അനധികൃത നിർമ്മിതികൾ അന്വേഷിച്ച് നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറി നിർദ്ദേശം നൽകണം. സർക്കാർ ഭൂമിയിൽ മതപരമായ കുരിശ്, കല്ല് തുടങ്ങിയവ സ്ഥാപിച്ചിട്ടുണ്ടോയെന്ന് തഹസിൽദാർമാരും വില്ലേജ് ഓഫീസർമാരും വഴി അന്വേഷണത്തിന് കളക്ടർമാരും നടപടി സ്വീകരിക്കണം. നടപടി റിപ്പോർട്ട് ഒരു വർഷത്തിനകം രജിസ്ട്രാർ ജനറലിന് നൽകണം. വിശ്വാസത്തിന്റെ പേരിൽ സർക്കാർ ഭൂമി കൈയേറാനാവില്ല.

എല്ലാ മതസ്ഥരും ഇങ്ങനെ തുടങ്ങിയാൽ സംഘർമുണ്ടാകും. ഭരണഘടന എല്ലാവർക്കും മതസ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ടെന്നു കരുതി ഇത്തരം നടപടികളെ ന്യായീകരിക്കാനാവില്ല. സർക്കാർ ഭൂമിയിലെ കൈയേറ്റം ഭൂസംരക്ഷണ നിയമ പ്രകാരം വിലക്കിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.പ്ലാന്റേഷൻ കോർപ്പറേഷന്റെ ഭാഗമായ ചന്ദനപ്പള്ളി, മൊട്ടപ്പാറ മേഖലകളിലെ അനധികൃത ആരാധനാലയങ്ങൾ നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് കോർപ്പറേഷനാണ് കോടതിയെ സമീപിച്ചത്. തൊഴിലാളികൾക്ക് പ്രാർത്ഥന നടത്താൻ നിർമ്മിച്ച ഇവ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കുന്നതായി ഹർജിയിൽ വ്യക്തമാക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അലിമുക്കിൽ പിടികൂടിയ പുലിയെ അച്ചൻകോവിൽ ഉൾവനത്തിൽ തുറന്നുവിട്ടു

0
കൊല്ലം: അലിമുക്കിൽ പുലിപ്പേടി ഒഴിഞ്ഞപ്പോൾ അച്ചൻകോവിൽ നിവാസികൾ ഭീതിയിൽ. അലിമുക്കിൽ പിടികൂടിയ...

ലഹരിക്കേസ്; പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് വിശദീകരണം

0
കൊച്ചി: കാസര്‍കോട് ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. അറസ്റ്റിലായ...

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കർശന ശിക്ഷ; ലഹരിക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

0
കാസർകോട്: കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി...

കേരളത്തിന്റെ എയിംസ് ആവശ്യം പരിഗണനയിൽ; പ്രഖ്യാപനം ശരിയായ സമയത്തുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി

0
ദില്ലി: കേരളത്തിന് എയിംസ് ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി...