കൊലപാതക കേസിൽ 40 വർഷത്തിന് ശേഷം ശിക്ഷിക്കപ്പെട്ട 75 കാരന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: 1983ലെ കൊലപാതകത്തിനും ബലാത്സംഗക്കേസിലും 40 വർഷത്തിന് ശേഷം ശിക്ഷിക്കപ്പെട്ട 75കാരന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. വിചാരണയിലെ 40 വർഷത്തെ കാലതാമസവും കേസിന്റെ പ്രത്യേക സവിശേഷതയും പരിഗണിച്ചാണ് ജസ്റ്റിസുമാരായ അഭയ് എസ്.ഓക്ക, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ച് ജാമ്യം അനുവദിച്ചത്. സംഭവം 1983ൽ നടന്നതാണെന്നന്നതും അപ്പീൽക്കാരന്റെ ഇപ്പോഴത്തെ പ്രായവും കണക്കിലെടുക്കുമ്പോൾ ഹൈക്കോടതിക്ക് മുമ്പാകെയുള്ള അപ്പീൽ തീർപ്പാക്കുന്നതുവരെ ജാമ്യത്തിൽ കഴിയാൻ പ്രതിക്ക് അർഹതയുണ്ടെന്ന് ബെഞ്ച് നിരീക്ഷിച്ചു. എന്നാൽ നിബന്ധനകൾ പാലിക്കണം.

വിചാരണയിലെ 40 വർഷത്തെ കാലതാമസം കണക്കിലെടുത്ത് ഹൈക്കോടതി കേസിന് മുൻഗണന നൽകണമെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ഹർജിക്കാരൻ കേസ് അനാവശ്യമായി മാറ്റിവയ്ക്കാൻ ശ്രമിക്കരുതെന്നും അപ്പീൽ നേരത്തേ തീർപ്പാക്കുന്നതിന് ഹൈക്കോടതിയുമായി സഹകരിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. അപ്പീൽക്കാരന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചാൽ ജാമ്യം റദ്ദാക്കാൻ പോലീസിന് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഈ വർഷം മേയിൽ കൽക്കട്ട ഹൈക്കോടതി വൃദ്ധന്റെ ശിക്ഷാവിധി റദ്ദാക്കാനുള്ള അപ്പീൽ തള്ളിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്

0
ന്യൂഡൽഹി: ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്. ഡല്‍ഹി...

ആധാറിലെ തെറ്റ് തിരുത്തൽ ; പിഴ 25 രൂപയിൽനിന്ന് 1,000 രൂപയാക്കി : കേരളത്തിനു...

0
ആലപ്പുഴ : ആധാറിലെ തെറ്റുകളുടെ പേരിൽ സംസ്ഥാനത്തെ സേവനകേന്ദ്രങ്ങൾക്ക് ആധാർ അതോറിറ്റി...

റെയിൽവേയുടെ നടപടിയിൽ ആശങ്കയോടെ കേരളം ; മംഗളൂരു നഷ്ടപ്പെടുന്നതോടെ വരുമാനത്തിന്റെ 75 ശതമാനം കുറയും

0
പാലക്കാട് : കോച്ച് ഫാക്ടറി നഷ്ടപ്പെട്ട പാലക്കാടിന് മറ്റൊരു തിരിച്ചടിയായി മംഗലാപുരവും...

ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

0
ഡൽഹി: ജയ്പൂരിലേക്ക് ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ...