ന്യൂഡല്‍ഹി: വോട്ടിങ് ശതമാനം ഉടൻ പുറത്ത് വിടണമെന്ന ഹര്‍ജിയിൽ തത്കാലം ഇടപെടാൻ വിസമ്മതിച്ചു സുപ്രിംകോടതി. ഹര്‍ജി വേനല്‍ അവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റി. വോട്ടെടുപ്പ് രണ്ട് ഘട്ടം മാത്രം ബാക്കി നിൽക്കെ ഹരജിയിൽ ഇടപെടുന്നതിൽ ബെഞ്ച് വൈമുഖ്യം അറിയിച്ചു. സുപ്രിംകോടതിയുടെ അവധിക്കാല ബെഞ്ചാണ് പരിഗണിക്കുന്നത്. ലോക്സഭാ തെരെഞ്ഞെടുപ്പിൽ ആറാം ഘട്ട വോട്ടെടുപ്പ് നാളെയാണ് നടക്കുന്നത് . 58 മണ്ഡലങ്ങളിലാണ് ജനവിധി. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, ഹരിയാന മുൻ മുഖ്യമന്ത്രി മനോഹർലാൽ ഘട്ടർ അടക്കമുള്ളവർ നാളെ ജനവിധി തേടും. ലോക്സഭാ തെരഞ്ഞെടുപ്പ് അതിന്റെ അവസാനം ഘട്ടങ്ങളിലേക്ക് കടക്കുകയാണ്.
ലോക്സഭാ തെരെഞ്ഞെടുപ്പിൽ ആറാം ഘട്ട വോട്ടെടുപ്പ് നാളെയാണ് നടക്കുന്നത് . 58 മണ്ഡലങ്ങളിലാണ് ജനവിധി. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, ഹരിയാന മുൻ മുഖ്യമന്ത്രി മനോഹർലാൽ ഘട്ടർ അടക്കമുള്ളവർ നാളെ ജനവിധി തേടും. ലോക്സഭാ തെരഞ്ഞെടുപ്പ് അതിന്റെ അവസാനം ഘട്ടങ്ങളിലേക്ക് കടക്കുകയാണ്. ഏഴ് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണ പ്രദേശത്തെയും 58 മണ്ഡലങ്ങളിലാണ് നാളെ വിധിയെഴുത്ത്. 889 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. ആറാം ഘട്ടത്തിൽ ഏറ്റവുമധികം മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുന്നത് ഉത്തർപ്രദേശിലാണ്. ഉത്തർ പ്രദേശിലെ 14ഉം ബീഹാർ, ബംഗാൾ എന്നിവിടങ്ങളിലെ എട്ടും ഒഡീഷയിലെ ആറും ജാർഖണ്ഡിലെ നാലും മണ്ഡലങ്ങളും വിധി എഴുതും. ഏഴുസീറ്റുള്ള ഡൽഹിയിലും 10 സീറ്റുള്ള ഹരിയാനയിലും ഒറ്റ ഘട്ടത്തിലാണ് വോട്ടെടുപ്പ്.