കോഴിക്കോട്: മുഖ്യമന്ത്രി നിർണയ ചർച്ചകളിൽ അഭിപ്രായം ചോദിക്കാൻ കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരെ ഡൽഹിയിലേക്ക് വിളിപ്പിച്ചതിൽ വി.ഡി സതീശൻ ക്യാമ്പിന് കടുത്ത അതൃപ്തി. ജനവികാരം അട്ടിമറിക്കാനുള്ള നീക്കം എന്നാണ് വി.ഡി സതീശനെ അനുകൂലിക്കുന്നവരുടെ നിലപാട്. എംഎൽഎമാരുടെ അഭിപ്രായം കെ.സി വേണുഗോപാലിനായി സ്വാധീനിക്കാൻ ശ്രമിച്ചവരാണ് ഈ മൂന്ന് വർക്കിങ് പ്രസിഡന്റുമാരെന്നും സതീശൻ ക്യാമ്പിന് ആക്ഷേപമുണ്ട്. കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരായ എ.പി അനിൽകുമാർ, ഷാഫി പറമ്പിൽ, പി.സി വിഷ്ണുനാഥ് എന്നിവരെയാണ് മുൻ കെപിസിസി പ്രിസിഡന്റുമാർക്കൊപ്പം എഐസിസി നേതൃത്വം വിളിപ്പിച്ചിരിക്കുന്നത്. മൂന്നു വർക്കിംഗ് പ്രസിഡന്റുമാരും എംഎൽഎമാരും അഭിപ്രായം പറഞ്ഞവരാണ് വീണ്ടും എന്തിന് വിളിപ്പിക്കുന്നു ? ഇത് ജനവിധി അട്ടിമറിക്കാനാണ് എന്നാണ് വി.ഡി സതീശൻ വിഭാഗം പറയുന്നത്. കുറുക്കനെ കോഴിക്കൂടിന്റെ ചുമതല ഏൽപ്പിക്കുന്നതിന് തുല്യം എന്നാണ് ഇവരെ ചർച്ചക്ക് വിളിച്ചതിനെ വി.ഡി സതീശൻ ക്യാമ്പ് വിശേഷിപ്പിക്കുന്നത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]





























