മുംബൈ: ബോളിവുഡ് നടൻ സൽമാൻഖാനെ വധിക്കാനാണ് വീടിനുനേരേ വെടിയുതിർത്തതെന്ന് മുംബൈ ക്രൈംബ്രാഞ്ച് കോടതിയിൽ. റിമാൻഡ് റിപ്പോർട്ടിലാണ് പരാമർശം. സൽമാൻ ഖാനെ വധിക്കാനുള്ള ശ്രമത്തിൽ അറസ്റ്റിലായ ബിഹാർ സ്വദേശികളായ വിക്കി ഗുപ്ത (24), സാഗർ പാൽ (21) എന്നിവരെ ചൊവ്വാഴ്ച മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. 25 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് എൽ.എസ്. പദേനാണ് ഉത്തരവിട്ടത്. ഞായറാഴ്ച പുലർച്ചെ അഞ്ചോടെയാണ് സൽമാൻ താമസിക്കുന്ന ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്‌മെന്റിനുനേരേ വെടിവെപ്പുണ്ടായത്. ബൈക്കിലെത്തിയ രണ്ടംഗസംഘം വെടിവെച്ചശേഷം ഒളിവിൽ പോവുകയായിരുന്നു. മുംബൈ ക്രൈംബ്രാഞ്ച് സംഘം തിരച്ചിലിനൊടുവിൽ തിങ്കളാഴ്ച രാത്രി ഗുജറാത്തിലെ കച്ച് ജില്ലയിലെ മാതാനോ മാധ് ഗ്രാമത്തിൽനിന്നാണ് ഇരുവരെയും അറസ്റ്റുചെയ്തത്. വെടിവെപ്പിനുശേഷം ഇരുവരും മുംബൈയിൽനിന്ന് ഗുജറാത്തിലേക്ക് മുങ്ങുകയായിരുന്നെന്നും പോലീസ് പറഞ്ഞു.
പ്രതികൾക്കെതിരേ കൊലപാതകശ്രമം, ക്രിമിനൽ ഗൂഢാലോചന, ആയുധനിയമത്തിലെ വ്യവസ്ഥകൾ എന്നിവപ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.