മുണ്ടക്കയം ഈസ്റ്റ് : 10 വർഷം മുമ്പുവരെ 60ഓളം കുടുംബങ്ങൾ താമസിച്ചിരുന്ന കൊമ്പൻപാറ മലയിൽ ഇനി ജനവാസമില്ല. കാട്ടാന ഭീഷണിയെത്തുടർന്ന് അവശേഷിച്ച നാല് കുടുംബങ്ങൾ ഞായറാഴ്ച കൊമ്പൻപാറയോട് വിടചൊല്ലി. ഇവർ ടി.ആർ ആൻഡ് ടി എസ്റ്റേറ്റിലെ ചെന്നാപ്പാറ ടോപ്പ് ഭാഗത്തെ ലയത്തിലേക്കാണ് താമസം മാറ്റിയത്. കഴിഞ്ഞ ദിവസം കൊമ്പൻപാറ നെല്ലിവിള പുത്തൻവീട്ടിൽ സോഫിയയെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. ഇതോടെ ഏറക്കാലമായി കാട്ടാന ഭീഷണിയിലായ ഇവിടത്തെ നാല് കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കാൻ പെരുവന്താനം പഞ്ചായത്ത് തീരുമാനിക്കുകയായിരുന്നു. സോഫിയയുടെ ഭർത്താവ് നെല്ലിവിള പുത്തൻവീട്ടിൽ ഇസ്മായിൽ, സോഫിയയുടെ മാതാവ് ഹലീമ, ചിറക്കോട് സുരേഷ്, കൊടുമ്പിരിയിൽ ശശി എന്നിവരുടെ കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്. കൊമ്പൻപാറയിലെ കൃഷിഭൂമിയിലെ വരുമാനത്തിലാണ് വർഷങ്ങൾക്കുമുമ്പ് നിരവധി കുടുംബങ്ങൾ ജീവിച്ചുപോന്നിരുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1