Wednesday, July 9, 2025 6:49 pm

ആവശ്യത്തിന് ഭക്ഷണമില്ല ; ബീഹാറിലെ ഗോശാലയില്‍ പശുക്കള്‍ ചത്തു വീഴുന്നു

For full experience, Download our mobile application:
Get it on Google Play

പട്ന : ലോക്ക്ഡൗണ്‍ കാലത്ത് ആവശ്യത്തിന് ഭക്ഷണം കിട്ടാത്തതിനാല്‍ ബീഹാറില്‍ പശുക്കള്‍ ചാവുന്നു. ജെഹാനബാദിലെ ശ്രീകൃഷ്ണ ഗോശാലയില്‍ മാത്രം 17 പശുക്കളാണ് ഈ ലോക്ക്ഡൗണ്‍ കാലത്തു മാത്രം ചത്തതെന്ന്  റിപ്പോര്‍ട്ടുകള്‍. പശുവിന്റെ  പേരില്‍ രാഷ്ട്രീയം കളിക്കുന്നവര്‍ ഈ പരിതാപ അവസ്ഥയില്‍ പോലും അവയെ തിരിഞ്ഞു നോക്കുന്നില്ലെന്ന് ഗോശാല സെക്രട്ടറി പ്രകാശ് കുമാര്‍ മിശ്ര കുറ്റപ്പെടുത്തുന്നു.

106 വര്‍ഷം പഴക്കമുള്ള ശ്രീകൃഷ്ണ ഗോശാല പൊതുജനങ്ങളുടെ സംഭാവന ഉള്‍പ്പെടെയുള്ള വരുമാനം കൊണ്ടാണ് മുന്നാട്ടുപോകുന്നത്. അലഞ്ഞു തിരിയുന്നതും ഉപേക്ഷിക്കപ്പെട്ടതുമായ പശുക്കളാണ് ഇവിടെ സംരക്ഷിക്കുന്നതില്‍ അധികവും. ലോക്ക്ഡൗണില്‍ വരുമാനം നിലച്ചതോടെ കാലിത്തീറ്റ അടക്കമുള്ളവയ്ക്ക് കടുത്ത ദൗര്‍ലഭ്യം നേരിടുകയാണ്. ഈ ഗോശാല ഒരു അര്‍ധ സര്‍ക്കാര്‍ സ്ഥാപനമാണ്. സബ് ഡിവിഷണല്‍ ഓഫീസറാണ് ഇതിന്റെ  എക്സ് ഒഫീഷ്യോ ചെയര്‍പേഴ്സണ്‍. അതുകൊണ്ടു തന്നെ മൃഗ സംരക്ഷണ വകുപ്പ് ആവശ്യമായ കാലിത്തീറ്റ ലഭ്യമാക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഞങ്ങള്‍. എന്നാല്‍ എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനത്ത് ഉദ്യോഗസ്ഥരോടും രാഷ്ട്രീയക്കാരോടുമൊക്കെ നിരന്തരം അഭ്യര്‍ഥനകള്‍ നടത്തിയെങ്കിലും അവര്‍ ഗൗനിച്ചതേയില്ലെന്ന് പ്രകാശ് കുമാര്‍ മിശ്ര പറഞ്ഞു.

അതേസമയം ഗോശാലയില്‍ പട്ടിണി കിടന്ന് പശുക്കളൊന്നും ചത്തിട്ടില്ലെന്നാണ് സബ് ഡിവിഷണല്‍ ഓഫീസര്‍ നിവേദിത കുമാരിയുടെ വാദം. പശുക്കള്‍ ചത്തത് പ്രായാധിക്യവും രോഗവും കാരണമാകാമെന്ന് അവര്‍ പറയുന്നു. ഗോശാലകള്‍ക്ക് കാലിത്തീറ്റ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ഫണ്ട് അനുവദിക്കുന്നില്ലെന്നും അത് അവര്‍ തന്നെ കണ്ടെത്തേണ്ടതാണെന്നുമാണ് സബ് ഡിവിഷണല്‍ ഓഫീസറുടെ വിശദീകരണം.

ഈ വര്‍ഷം ആദ്യം 100 പശുക്കള്‍ ഇവിടെയുണ്ടായിരുന്നു. മാര്‍ച്ച്‌ പകുതിയോടെ മൂന്നെണ്ണം ചത്തു. ലോക്ക്ഡൗണ്‍ തുടങ്ങിയ ശേഷം വേണ്ടത്ര കാലിത്തീറ്റ ലഭിക്കാത്തതിനാല്‍ 17 എണ്ണമാണ് ചത്തത്. കാലിത്തീറ്റക്ക് ക്ഷാമം നേരിടുകയും വില കൂടുകയും ചെയ്തു. ഞങ്ങള്‍ക്ക് സംഭാവന വഴിയുള്ള വരുമാനവും കുറഞ്ഞു. മാസം ഒരുലക്ഷം രൂപയെങ്കിലും കാലിത്തീറ്റക്കായി വേണ്ടതുണ്ട്. കൂടുതല്‍ പശുക്കളും ചത്തത് ഏപ്രിലിലാണ്’- മിശ്ര പറഞ്ഞു. ആര്‍എസ്എസുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്നയാളാണ് താനെന്ന് പറഞ്ഞ മിശ്ര ഗോ സംരക്ഷണത്തിന്റെ  കാര്യത്തില്‍ സംസ്ഥാന കേന്ദ്ര സര്‍ക്കാരുകളുടെ നിലപാട് തന്നെ ഏറെ നിരാശപ്പെടുത്തിയെന്നും പറഞ്ഞു.

സഹായം ആവശ്യപ്പെട്ട് രാഷ്ടപ്രതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിഹാര്‍ ഗവര്‍ണര്‍ ഫാഗു ചൗഹാന്‍, മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവര്‍ മുതല്‍ ജില്ല മജിസ്ട്രേറ്റ് വരെയുള്ളവര്‍ക്ക് മിശ്ര രജിസ്ട്രേഡ് കത്തുകളയച്ച്‌ കാത്തിരുന്നെങ്കിലും ഒരു ഫലവുമുണ്ടായില്ല. ഗോ സംരക്ഷണത്തിന്റെ  കാര്യം വരുമ്പോള്‍ പശുവിന്റെ  പേരില്‍ രാഷ്ട്രീയം കളിക്കുന്നവരൊന്നും ഒന്നും ചെയ്യുന്നില്ലെന്നത് നിര്‍ഭാഗ്യകരമാണ്. ആദരപൂര്‍വം കാണുന്ന ഗോക്കളെ സംരക്ഷിക്കാന്‍ ഒരാളും മുന്നോട്ടുവന്നില്ലെന്നത് നാണക്കേടു തന്നെ. എന്റെ  കത്ത് ജില്ല മജിസ്ട്രേറ്റ് നവീന്‍ കുമാറിനെങ്കിലും കിട്ടിയിട്ടുണ്ടെന്നത് ഉറപ്പാണ്. അദ്ദേഹത്തിന്റെ  ഓഫീസില്‍ നിന്ന് എന്നെ വിളിച്ചിരുന്നു. സബ് ഡിവിഷണല്‍ ഓഫിസറെ കാണാനാണ് പറഞ്ഞത്. അവരെ കണ്ടിട്ടും ഒരു പ്രയോജനവുമുണ്ടായില്ല. -മിശ്ര രോഷത്തോടെ പറയുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംയുക്ത ട്രേഡ് യൂണിയനുകള്‍ നടത്തുന്ന പണിമുടക്ക് വടക്കന്‍ കേരളത്തിൽ പൂര്‍ണം

0
കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകള്‍ നടത്തുന്ന...

റോട്ടറി ക്ലബ് ഓഫ് റാന്നിക്ക് പുതിയ ഭാരവാഹികള്‍ ; ലാൽ ജോർജ് മണിമലേത്ത് –...

0
റാന്നി: റോട്ടറി ക്ലബ് ഓഫ് റാന്നിയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹന ചടങ്ങ്...

റാന്നി സെന്റ് തോമസ് കോളേജിന്റെ വജ്ര ജൂബിലി സമാപനവും പൂർവ്വ വിദ്യാർത്ഥി സംഗമവും

0
റാന്നി : റാന്നി സെന്റ് തോമസ് കോളേജിൽ ശനിയാഴ്ച നടക്കുന്ന വജ്ര...

ബെംഗളൂരുവിൽ കുടുംബ വഴക്കിനിടെ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്

0
ബെംഗളൂരു: ബെംഗളൂരുവിൽ കുടുംബ വഴക്കിനിടെ ഭാര്യയെ നിലത്തേക്ക് തള്ളിയിട്ട ഭര്‍ത്താവ് കഴുത്തിൽ...