തിരുവല്ല : ബൈക്ക് യാത്രക്കാരെ അക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസ്സിലെ പ്രതി പിടിയിൽ. തൃക്കൊടിത്താനം അമര ഊട്ടിക്കൽ വീട്ടിൽ മണിക്കുട്ടൻ എന്ന് വിളിക്കുന്ന അനന്തു ( 21) ആണ് പിടിയിലായത്.
കേസിൽ പ്രതികളായ രണ്ടു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ അനന്തു പെരുമ്പട്ടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസ്സിലും പ്രതിയാണ്. കുറ്റൂർ ജംഗ്ഷന് സമീപം കഴിഞ്ഞ മാസം എട്ടാം തീയതി രാത്രി 9 മണിയോടെ ആയിരുന്നു സംഭവം.
ബൈക്ക് യാത്രികരായിരുന്ന തുകലശ്ശേരി സ്വദേശികളായ രാഹുൽ, ദീപു മോഹൻ എന്നിവരെ ആക്രമിച്ച് പണമടങ്ങുന്ന പേഴ്സും കവരുകയായിരുന്നു. സംഭവശേഷം ഒളിവിൽ പോയ പ്രതിയെ സി ഐ പി എസ് വിനോദ്, എസ് ഐ മാരായ എ അനീസ്, ആദർശ്, എ എസ് ഐ കെ എൻ അനിൽ, സി പി ഒ മാരായ എം എസ് മനോജ് കുമാർ, വി എസ് വിഷ്ണു ദേവ്, രജ്ഞിത് രമണൻ എന്നിവർ ചേർന്നാണ് പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.