പത്തേക്കറില്‍ ഒരു കാര്‍ഷിക സഹകരണ ഗ്രാമം ; വ്യത്യസ്തമായ പദ്ധതിയുമായി തിരുവനന്തപുരം കരകുളം സര്‍വീസ് സഹകരണ ബാങ്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പത്തേക്കറില്‍ ഒരു കാര്‍ഷിക സഹകരണ ഗ്രാമം തീര്‍ക്കുകയാണ് തിരുവനന്തപുരം കരകുളം സര്‍വീസ് സഹകരണ ബാങ്ക്. പൂക്കള്‍, പച്ചക്കറി, മത്സ്യങ്ങള്‍, കൃഷിയിടങ്ങളിലൂടെ നടന്നുകാണാന്‍ നാഡീ ഞരമ്പുകളെപ്പോലെ കൊച്ചുനടപ്പാതകള്‍, രാത്രിയില്‍ പ്രഭവിതറാന്‍ സോളാര്‍ വിളക്കുകള്‍. കര്‍ഷകരെ ഒരുപദ്ധതിക്ക് കീഴില്‍ മനോഹരമായ ഒരു സഹകരണ ഗ്രാമമാണ് ബാങ്ക് നടപ്പാക്കുന്നത്. ഇതിന് ‘കാസ്‌കോ വില്ലേജ്’ എന്നാണ് ബാങ്ക് നല്‍കിയ പേര്. വെറും കൃഷിയിടം എന്ന രീതിയിലല്ല കാസ്‌കോ വില്ലേജ് ഒരുക്കിയത്. ടൂറിസ്റ്റുകള്‍ക്ക് നടന്നുകാണാം. തണലിലിരുന്ന് മതിയാവോളം സംസാരിക്കാം. താമസിക്കാന്‍ ചെറിയ ഹട്ടുകളും സ്ഥാപിക്കും. ടൂറിസം വകുപ്പിന്റെ കൂടി സഹകരണത്തോടെയാണ് ഇതെല്ലാം നടപ്പാക്കുന്നത്. ബാങ്കിന് കീഴില്‍ 2021 ല്‍ തുടങ്ങിയ കൃഷിക്കൂട്ടായ്മയെയാണ് കര്‍ഷകഗ്രാമമായി ഒരു പ്രദേശത്തെ മാറ്റുന്ന മനോഹര പ്രൊജക്ടായി മാറിയത്. കരകുളം സര്‍വീസ് സഹകരണ ബാങ്ക് കാസ്‌കോ വില്ലേജ് പ്രൊജക്ട് നടപ്പാക്കുന്നതിന് പത്തുകോടി രൂപ അനുവദിക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചു. ഇതില്‍ 4.80 കോടി രൂപ സബ്സിഡിയായും 4.20 കോടിരൂപ ഓഹരിയായുമാണ് നല്‍കുന്നത്. ബാക്കി ഒരുകോടി രൂപമാത്രമാണ് വായ്പ. ബാങ്കിന്റെ പദ്ധതി സഹകരണ വര്‍ക്കിങ് ഗ്രൂപ്പ് യോഗം അംഗീകരിച്ചാണ് ഫണ്ട് അനുവദിക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. സാങ്കേതിക വിദ്യാധിഷ്ഠിത കൃഷിയില്‍ സഹകരണ മേഖലയുടെ നൂതന പദ്ധതിയില്‍നിന്നാണ് ബാങ്കിന് പണം അനുവദിക്കുക.

ഈ പദ്ധതിക്ക് തത്വത്തില്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയെങ്കിലും പണം അനുവദിക്കുന്നതിന് ചില ഭേദഗതികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ പദ്ധതിയെ രണ്ടുഭാഗമാക്കി തിരിക്കാനാണ് നിര്‍ദ്ദേശം. ഇതില്‍ ആദ്യത്തെ ഭാഗം ഉള്‍പ്പെടുത്തി അഞ്ചുകോടിക്കുള്ള പ്രപ്പൊസല്‍ സഹകരണ രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ബാക്കി തുക അനുവദിക്കുന്നതിന് വേറെ പുതുക്കിയ പ്രൊപ്പോസല്‍ നല്‍കണം. ഒന്നിച്ച് പത്തുകോടി രൂപ അനുവദിക്കുന്നതിനുള്ള സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധികാരണമാണ് ഇത്തരമൊരു ക്രമീകരണം നടത്തുന്നത്. ഗ്രാമീണ ചന്തയുടെ പ്രവര്‍ത്തനത്തിന് നേരത്തെ സര്‍ക്കാര്‍ പത്തുലക്ഷം രൂപ അനുവദിച്ചിരുന്നു. അനര്‍ട്ടിന്റെ സഹായത്തോടെയാണ് സോളാര്‍ പദ്ധതി നടപ്പാക്കുന്നത്. 25 ഏക്കറില്‍ ജൈവഗ്രാമം വികസിപ്പിക്കുന്നതാണ് ബാങ്ക് തയ്യാറാക്കിയ പദ്ധതി. 45 കോടിരൂപയാണ് ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നത്. 20 കര്‍ഷകര്‍ നിലവില്‍ ബാങ്കിന്റെ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞു. 1200 കിലോയിലധികം പച്ചക്കറി ഒരുമാസം ഇവിടെ ഉല്‍പാദിപ്പിക്കുന്നുണ്ട്. രണ്ടുലക്ഷത്തോളം രൂപയുടെ മത്സ്യങ്ങളും ഓരോമാസവും വില്‍ക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....