നാല് ദശലക്ഷം പേരുടെ ജീവൻ രക്ഷിച്ചവരെ കൊലപാതകികളായി മുദ്ര കുത്തുന്നു ; സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

For full experience, Download our mobile application:
Get it on Google Play

മുംബൈ: കോവിഷീൽഡ് വാക്‌സിനുകൾ ഉപയോഗിച്ച് നാല് ദശലക്ഷം ജീവൻ രക്ഷിച്ചതായി കോവിഷീൽഡ് നിർമാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ബോംബെ ഹൈക്കോടതിയില്‍. എസ്.ഐ.ഐ നല്‍കിയ മാനനഷ്ടക്കേസ് പരിഗണിക്കവെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. ജസ്റ്റിസ് ആർ ഐ ചഗ്ല അധ്യക്ഷനായ ബെഞ്ചാണ് വെള്ളിയാഴ്ച കേസ് പരിഗണിച്ചത്. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും. കോവിഷീൽഡ് വാക്‌സിനുമായി ബന്ധപ്പെട്ട് എവേക്കണ്‍ ഇന്ത്യ മൂവ്മെന്‍റ് സ്ഥാപകന്‍ യോഹാൻ ടെംഗ്രയും സ്റ്റിയറിംഗ് കമ്മിറ്റി അംഗം അംബർ കോയിരിയും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അഡാര്‍ പൂനെവാലയ്‌ക്കെതിരെ അപകീർത്തികരമായ പോസ്റ്റുകളും ലേഖനങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചെന്ന് കാണിച്ചാണ് കമ്പനി ബോംബെ ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. ഇരുവരും നിരുപാധികം മാപ്പു പറയണമെന്നും 100 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടു.

യുട്യൂബ്, ട്വിറ്റര്‍ എന്നിവയുൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് അപകീർത്തികരമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനും ഭാവിയിൽ അത്തരം ഉള്ളടക്കങ്ങളൊന്നും കമ്പനിക്കെതിരെ പ്രസിദ്ധീകരിക്കുന്നില്ലെന്ന് ഉറപ്പാക്കാനും കമ്പനി ആവശ്യപ്പെടുകയും ചെയ്തു. മുതിർന്ന അഭിഭാഷകൻ ആസ്പി ചിനോയ് ആണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനു വേണ്ടി ഹാജരായത്. ദശലക്ഷക്കണക്കിന് ജീവൻ രക്ഷിച്ച ആളെ കൂട്ടക്കൊലപാതകി ആയി മുദ്ര കുത്തിയെന്ന് അദ്ദേഹം പറഞ്ഞു. 2022 നവംബർ വരെ ഏകദേശം 219.86 കോടി ഡോസ് വാക്‌സിൻ നൽകിയിട്ടുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ വാക്‌സിനേഷൻ പ്രോഗ്രാമിൽ കോവിഷീൽഡ് വാക്‌സിൻ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് അഭിഭാഷകന്‍ പറഞ്ഞു. യോഹാൻ ടെൻഗ്രയും അംബാർ കോയിരിയും നടത്തുന്ന അപകീർത്തികരമായ പരാമര്‍ശങ്ങള്‍ക്ക് യാതൊരു ന്യായീകരണവുമില്ലെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിമാനം താഴ്ന്ന് പറന്നു ; നെടുമ്പാശ്ശേരിയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു , ഒരാള്‍ക്ക് പരിക്ക്

0
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം റൺവേ ലക്ഷ്യമാക്കി വിമാനം താഴ്ന്നുപറന്നതിനെ...

ശബരിമല യുവതീപ്രവേശനം : എ പത്മകുമാറിനെ തള്ളി പിണറായി വിജയന്‍

0
തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം സന്നിധാനത്ത്...

കേരള സാങ്കേതിക സർവ്വകലാശാലയിൽ ഉത്തരക്കടലാസ് മോഷണം പോയതായി പരാതി

0
കണ്ണൂർ : കേരള ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയിൽ (KTU) മൂല്യനിർണ്ണയ ക്യാമ്പിൽ സൂക്ഷിച്ചിരുന്ന...

മമത ബാനർജി ഉൾപ്പെടെ ഉള്ള നേതാക്കൾക്ക് വക്കീൽ നോട്ടീസയച്ച് വിമത എംപിയുടെ മകൻ

0
കൊൽക്കത്ത : തൃണമൂൽ കോൺഗ്രസിൽ പ്രതിസന്ധി തുടരുന്നതിനിടെ പാർട്ടി അധ്യക്ഷ മമത...