തൃശൂർ വെടിക്കെട്ടുപുര അപകടം : 15 ശരീരഭാഗങ്ങൾ ഇന്ന് കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തൃശൂർ : തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹാവശിഷ്ടങ്ങൾ ഇന്നും കണ്ടെത്തി. മുണ്ടത്തിക്കോട് പാടശേഖരത്ത്‌ 200 ഓളം പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്. അപകട സമയത്ത് 37 പേരാണ് ഉണ്ടായിരുന്നതെന്നും നാല് പേരെ കാണാനില്ലെന്നും തൃശൂർ സിറ്റി കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്‍മുഖ് പറഞ്ഞു. വെടിക്കെട്ട് അപകടത്തിൽ അനേകം മനുഷ്യ ശരീരങ്ങളാണ് ചിന്നിച്ചിതറിയത്. ആ ശരീര ഭാഗങ്ങൾ ഈ പാടശേഖരത്തിൽ ഇപ്പോഴും കിടപ്പുണ്ട്. അത് കണ്ടെത്താനാണ് വ്യാപക പരിശോധന നടത്തിയത്. കഡാവർ നായകളെ ഉപയോഗിച്ചുള്ള പരിശോധനയിലും ശരീരഭാഗങ്ങൾ കണ്ടെത്തിയിരുന്നു. ഇന്ന് പോലീസ് നടത്തിയ പരിശോധനയിൽ 15 ശരീരഭാഗങ്ങൾ കണ്ടെടുത്തു.

ദുരന്തത്തിൽ പരിക്കേറ്റ പത്തുപേർ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. നാലുപേരാണ് ഗുരുതരാവസ്ഥയിൽ കഴിയുന്നത്. വെന്‍റിലേറ്ററിലുള്ള ലൈസൻസി സതീഷിന്റെ നില അതീവ ഗുരുതരമാണ്. ആറുപേരുടെ ആരോഗ്യനില മെച്ചപ്പെട്ടതോടെ ഇവരെ വാർഡുകളിലേക്ക് മാറ്റി. അതിനിടെ, വെടിക്കെട്ട് അപകടത്തിൽ കാണാതായ ഗിരീഷിന്റെ അമ്മ മരിച്ചു. കോട്ടപ്പുറം സ്വദേശിനി ഗൗരി അസുഖബാധിതയായി ചികിത്സയിലായിരുന്നു. ഇന്നലെ ബോധം വന്നപ്പോഴും മകനെ അന്വേഷിച്ചിരുന്നു. മകനെ ഒരു നോക്ക് കാണാനാകാതെയാണ് മാതാവിന്റെ വിയോഗം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...

പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കാൻ ദേവസ്വം ബോർഡ്; തുടക്കം ശബരിമലയിൽ

0
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പണമിടപാടുകള്‍ ഡിജിറ്റലാക്കാന്‍ നീക്കം....