Saturday, April 12, 2025 10:20 pm

കാട്ടുപന്നിയെ ആക്രമിച്ചുകൊന്ന കടുവയെ തിരച്ചിലിനിടെ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

പുല്‍പള്ളി : ചേപ്പിലയില്‍ കൃഷിയിടത്തില്‍ കാട്ടുപന്നിയെ ആക്രമിച്ചുകൊന്ന കടുവയെ തിരച്ചിലിനിടെ കണ്ടെത്തി. തിരച്ചിലിനിടയില്‍ ഏരിയാപള്ളി റേഷന്‍കടക്ക് സമീപം കടുവയെ കണ്ടെങ്കിലും ശബ്ദം കേട്ടതോടെ കാട്ടിലേക്ക് കടന്നുകളയുകയായിരുന്നു. തിരച്ചിലിന്റെ ഭാഗമായി കാടു മൂടിക്കിടക്കുന്ന പ്രദേശം വെട്ടിത്തെളിക്കാന്‍ വനംവകുപ്പ് ആര്‍.ആര്‍. ടീം രംഗത്തെത്തി. കഴിഞ്ഞ ദിവസം കാട്ടുപന്നിയെ കൊന്ന വന്യജീവി ഏതാണെന്ന് അറിയുന്നതിന് വനംവകുപ്പ് കാമറകള്‍ സ്ഥാപിച്ചിരുന്നു. ഇതില്‍ നിന്നാണ് കടുവയുടെ സാമീപ്യം മനസ്സിലാക്കിയത്.

പ്രായം കുറഞ്ഞ കടുവയാണ് പ്രദേശത്ത് ഇറങ്ങിയതെന്നും ഇരതേടുന്നത് ആരോഗ്യമുള്ള വന്യജീവികളെ ആയതിനാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാത്ത കടുവയാണ് ഇതെന്നും വനപാലകര്‍ പറഞ്ഞു. 2018 വരെയുള്ള സെന്‍സസുകളില്‍ ഈ കടുവയുടെ യാതൊരു വിവരവും ലഭ്യമായിട്ടില്ലെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്ന കരീം പറഞ്ഞു. ഒന്നുകില്‍ സെന്‍സസില്‍ പതിയാത്തതോ മറ്റുമാകാനാണ് സാധ്യത. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് പുല്‍പള്ളി പഞ്ചായത്തിലെ ആറാം വാര്‍ഡിലെ ചേപ്പിലയില്‍ തടത്തില്‍ സദാനന്ദന്റെ കൃഷിയിടത്തില്‍ കാട്ടുപന്നിയുടെ ജഡം കണ്ടെത്തിയത്. വനംവകുപ്പിലെ ആര്‍.ആര്‍.ടിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച മുതല്‍ തിരച്ചില്‍ ആരംഭിച്ചു.

കാടുമൂടിക്കിടക്കുന്ന തോട്ടങ്ങള്‍ വെട്ടിത്തെളിക്കുകയാണ് ആദ്യമായി ചെയ്തത്. ഇത്തരത്തില്‍ കടുവയെ പ്രദേശത്തുനിന്നും തുരത്താനാണ് ശ്രമം. വീണ്ടും പ്രദേശത്തെത്തിയാല്‍ കടുവയെ തുരത്തുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും ഡി.എഫ്.ഒ പറഞ്ഞു. ജനങ്ങളുടെ ഭീതി അകറ്റാന്‍ ആവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളും. കടുവയുടെ കാല്‍പാടുകളും ചിത്രങ്ങളും അടക്കം കൂടുതല്‍ പരിശോധനക്കായി കടുവ സെന്‍സസ് അധികൃതര്‍ക്കും കര്‍ണാടക വനംവകുപ്പിനും അയച്ചിട്ടുണ്ട്. അതേസമയം കടുവ കഴിഞ്ഞ നാല് ദിവസവും കാട്ടുപന്നിയെ കൊന്ന സ്ഥലത്ത് എത്തിയതായി വ്യക്തമായിട്ടുണ്ട്.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും പന്നിയുടെ ജഡത്തില്‍ നിന്ന് കുറേ ഭാഗം ഭക്ഷിച്ചശേഷം പുതിയ സ്ഥലത്തേക്ക് വലിച്ചിട്ടിരിക്കുന്നതായാണ് കണ്ടെത്തിയത്. ഒരാഴ്ചക്കുള്ളില്‍ ചേപ്പിലക്കടുത്ത പ്രദേശമായ കേളക്കവലയില്‍ നിന്ന് മറ്റൊരു കാട്ടുപന്നിയേയും കൊന്നിരുന്നു. ഇതിനുപുറമെ മണലുവയലില്‍ മാനിനേയും കടുവ കൊലപ്പെടുത്തിയിരുന്നു. കടുവയുടെ സാമീപ്യം പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ക്ഷീര കര്‍ഷകരും സ്കൂള്‍ വിദ്യാര്‍ഥികളും ഭയപ്പാടിലാണ്. തോട്ടങ്ങളിലെ പണികളും മുടങ്ങി. കടുവയെ കൂടുവെച്ച്‌ പിടികൂടണം എന്ന ആവശ്യം ശക്തമാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അയ്യപ്പഭക്തരിൽ പത്തോളം പേർക്ക് ഭക്ഷ്യ വിഷബാധ ; പമ്പയിലെ ഹോട്ടൽ പൂട്ടിച്ചു

0
പമ്പ: ശബരിമല ദർശനത്തിന് എത്തിയ അയ്യപ്പഭക്തരിൽ പത്തോളം പേർക്ക് ഭക്ഷ്യ വിഷബാധയേറ്റ്...

വയനാട് നമ്പിക്കൊല്ലിയിൽ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടത്തിയവരെ സാഹസികമായി കീഴടക്കി

0
കൽപ്പറ്റ: വയനാട് നമ്പിക്കൊല്ലിയിൽ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടത്തിയവരെ സാഹസികമായി...

തകഴിയിൽ പള്ളിയിലെ ക്വയർ പ്രാക്ടീസിനിടെ വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു

0
ആലപ്പുഴ: തകഴിയിൽ പള്ളിയിലെ ക്വയർ പ്രാക്ടീസിനിടെ വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു. തകഴി...

മസ്‌കത്തിൽ ഇറാൻ-യുഎസ് ആദ്യ റൗണ്ട് ചർച്ചകൾ അവസാനിച്ചു

0
മസ്‌കത്ത്: മസ്‌കത്തിൽ ഇറാൻ-യുഎസ് ആദ്യ റൗണ്ട് ചർച്ചകൾ അവസാനിച്ചു. അന്തരീക്ഷം 'പോസിറ്റീവ്'...