ജില്ലയിലെ നവകേരളസദസ്സിന് അടൂരില്‍ ഉജ്ജ്വല പരിസമാപ്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അടൂരിന്റെ സ്നേഹാദരവുകള്‍ ഏറ്റുവാങ്ങി നവകേരള സദസ്സിന് ജില്ലയില്‍ ഉജ്ജ്വല പരിസമാപ്തി. വികസനക്ഷേമപദ്ധതികള്‍ വിശദീകരിക്കാനും ജനങ്ങളുടെ പ്രശ്നങ്ങള്‍ ചോദിച്ചറിയാനും മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങള്‍ക്ക് മുന്നിലെത്തുന്ന ജില്ലയിലെ നവകേരളസദസ്സ് പര്യടനം അടൂരില്‍ അവസാനിച്ചു. ജനബാഹുല്യം കൊണ്ടും വര്‍ണാഭമായ കലാപരിപാടികള്‍ കൊണ്ടും സമ്പന്നമായിരുന്നു അടൂര്‍ മണ്ഡലത്തിലെ നവകേരളസദസ്സ്. ഇന്നലെ (17) വൈകിട്ട് ആറിന് ചടങ്ങ് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പേ ജനങ്ങള്‍ അടൂരിലെ പിഡബ്ല്യുഡി റസ്റ്റ് ഹൗസിന് സമീപമുള്ള വൈദ്യന്‍സ് ഗ്രൗണ്ടിലേക്ക് ഒഴുകുകയായിരുന്നു. മന്ത്രിസഭ നേരിട്ട് ജനങ്ങളിലെത്തുന്നത് കാണാനായി ജനങ്ങള്‍ തടിച്ചുകൂടി. മണ്ഡലത്തില്‍ നവകേരള സദസ്സിന്റെ ഭാഗമായി നടന്ന ഓരോ കലാപരിപാടികളും പ്രചരണപരിപാടികളും ജനസാഗരത്തിന് വിരുന്നൊരുക്കുകയായിരുന്നു.

സദസ്സിന് മുന്‍പ് സംഘടിപ്പിച്ച കലാപരിപാടികള്‍ സദസ്സിനെ കൂടുതല്‍ ഊര്‍ജസ്വലമാക്കി. മണ്ഡലത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങളുടെ ഫലം തന്നെയായിരുന്നു സദസ്സില്‍ നിറഞ്ഞ ജനങ്ങളും ആഘോഷാരവങ്ങളും. വേദിയിലേക്ക് ആദ്യമെത്തിയത് ഗതാഗത മന്ത്രി ആന്റണി രാജുവും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, റവന്യു മന്ത്രി കെ രാജന്‍ എന്നിവരായിരുന്നു. പിന്നീട് മുഖ്യമന്ത്രിയുടെ വാഹനം വേദിയിലേക്ക് എത്തിയപ്പോള്‍ സദസ്സ് ഇളകി മറിഞ്ഞു. ആര്‍പ്പുവിളികളും മുദ്രാവാക്യങ്ങളുമായി അടൂര്‍ മണ്ഡലം ഊഷ്മളമായ വരവേല്‍പ്പാണ് മുഖ്യമന്ത്രിക്ക് നല്‍കിയത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പുസ്തകങ്ങളും പൂച്ചെണ്ടുകളുമാണ് ഉപഹാരമായി നല്‍കിയാണ് സദസ്സിലേക്ക് സ്വീകരിച്ചത്.

നവകേരള സദസ്സിനെത്തിയ ജനങ്ങള്‍ക്ക് എല്ലാ സൗകര്യങ്ങളും വകുപ്പുകളുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിരുന്നു. സഹായങ്ങള്‍ക്കായി സന്നദ്ധ സേവകരും വൈദ്യസഹായത്തിനായി മെഡിക്കല്‍ ടീമും അക്ഷീണം പ്രവര്‍ത്തിച്ചു. ശുചീകരണത്തിനായി ഹരിതകര്‍മ്മ സേനാംഗങ്ങളും പരിപാടിയിലുടനീളം പങ്കെടുത്തു. പോലീസ്, ഫയര്‍ഫോഴ്‌സ് സേനകള്‍ സുരക്ഷയ്ക്കായി സംവിധാനങ്ങള്‍ ഒരുക്കി. ഹെല്‍പ്പ് ഡെസ്‌ക് ഉള്‍പ്പെടെ ജനങ്ങളില്‍ നിന്നുള്ള നിവേദനങ്ങള്‍ സ്വീകരിക്കാനായി 25 കൗണ്ടറുകള്‍ ഒരുക്കിയിരുന്നു. ഭിന്നശേഷിക്കാര്‍, മുതിര്‍ന്നവര്‍, സ്ത്രീകള്‍, പൊതുവായവ എന്നിങ്ങനെ പ്രത്യേകം കൗണ്ടറുകള്‍ സജ്ജീകരിച്ചിരുന്നു. മുഴുവന്‍ നിവേദനങ്ങള്‍ സ്വീകരിച്ചുകഴിയുന്നതുവരെയും കൗണ്ടര്‍ പ്രവര്‍ത്തിച്ചു.
കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് നിന്നാരംഭിച്ച നവകേരള സദസ്സിന്റെ പര്യടനം പത്തനംതിട്ട ജില്ലയിലെ അടൂര്‍ മണ്ഡലത്തില്‍ പര്യവസാനിക്കുമ്പോള്‍ സര്‍ക്കാരിനോടുള്ള വിശ്വാസത്തിന്റെ തെളിവായിരുന്നു ജില്ലയിലെ ഓരോ മണ്ഡലത്തിലും നിറഞ്ഞ് കവിഞ്ഞ സദസ്സ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...