ബെംഗളൂരു: കർണാടകയിൽ ഇന്ന് കോൺഗ്രസിന്റെ നിർണായക നിയമസഭാകക്ഷിയോഗം. ഡി കെ ശിവകുമാറിനെ നേതാവായി തെരഞ്ഞെടുക്കും. മുഖ്യമന്ത്രിസ്ഥാനം രാജിവച്ച സിദ്ധരാമയ്യ ദില്ലിയിൽ. മന്ത്രിസഭയിൽ വിശ്വസ്തർക്ക് പ്രാതിനിധ്യം ഉറപ്പാക്കാൻ നീക്കം. നേതൃമാറ്റം തീരുമാനിച്ചത് ഹൈക്കമാൻഡ്. സർക്കാരിനെതിരെ വലിയ ജനവികാരം ഉണ്ടെന്ന പാർട്ടി സർവെയുടെ കൂടി അടിസ്ഥാനത്തിൽ ആണ് തീരുമാനം. തീരുമാനം ഇനിയും നീളുന്നത് പൊട്ടിത്തെറിക്ക് ഇടയാക്കും എന്ന് വിലയിരുത്തി.
പ്രിയങ്ക ഗാന്ധിയുടെ നിലപാടും നിർണ്ണായകമായി. ഭാവിയിൽ രാജ്യസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനവും സിദ്ധരാമയ്യയ്ക്ക് നല്കാം എന്ന വാഗ്ദാനം ഉണ്ടായിരുന്നു. അതേസമയം ബിജെപി ഗവർണ്ണറെ ഉപയോഗിച്ച് കുളം കലക്കാൻ നോക്കിയെന്ന ആരോപണത്തിൽ കോൺഗ്രസ് ഉറച്ച് നിൽക്കുകയാണ്.





























