സഞ്ചാരികള്‍ ഇല്ല വാസ്തു ദോഷം മാറാന്‍ ടൂറിസം ഡയറക്ട്രേറ്റില്‍ 40 ലക്ഷം മുടക്കി മിനുക്കു പണി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡ് അടക്കമുള്ള പ്രതികൂല കാലാവസ്ഥയില്‍ നിന്ന് മോചനമാകാതെ, ടൂറിസം മേഖല നട്ടംതിരിയുമ്പോള്‍ വാസ്തുദോഷം മാറ്റാന്‍ ടൂറിസം ഡയറക്ടറേറ്റില്‍ 40 ലക്ഷം രൂപ ചെലവിട്ട് ഓഫിസ്, സന്ദര്‍ശക മുറികള്‍ ഫൈവ് സ്റ്റാര്‍ സ്യൂട്ടാക്കി മോടിപിടിപ്പിക്കുന്നു. ടൂറിസം ഡയറക്ടറുടെ മുറി മനോഹരമാക്കുകയും അതിനുള്ള ഫണ്ട് ടൂറിസം കെട്ടിടങ്ങളുടെ മോടിപിടിപ്പിക്കല്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി പണം അനുവദിക്കുകയും ചെയ്തു. ടൂറിസം മന്ത്രിയുടെ അറിവോ അനുമതിയോ ഇല്ലാതെ സ്വന്തം നിലക്കാണ് ഡയറക്ടര്‍ നടപടി കൈക്കൊണ്ടതെന്നും ആക്ഷേപമുണ്ട്. പ്രളയം, കോവിഡ് തുടങ്ങിയവ മൂലം ടൂറിസം മേഖലക്ക് ആയിരക്കണക്കിന് കോടിയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍. അതിന്റെ അടിസ്ഥാനത്തില്‍ ടൂറിസം മേഖലയെ രക്ഷപ്പെടുത്താന്‍ വൈവിധ്യ പദ്ധതികളുമായി സര്‍ക്കാര്‍ ശ്രമം തുടരുന്നതിനിടെയാണ് ടൂറിസം വകുപ്പ് ആസ്ഥാനത്തെ അധിക ചെലവ്.

ടൂറിസം വകുപ്പ് ഡയറക്ടറുടെ ഓഫിസില്‍ കാലാകാലങ്ങളായി ഡയറക്ടര്‍മാര്‍ ഇരിക്കുന്ന ദിശ ശരിയല്ലെന്ന ജ്യോത്സ്യന്റെ ഉപദേശ പ്രകാരമാണ് മുറിയുടെ ദിശ തന്നെ മാറ്റിയതെന്ന് വകുപ്പ് വൃത്തങ്ങള്‍ ആരോപിക്കുന്നു. ഊരാളുങ്കല്‍ സര്‍വിസ് സൊസൈറ്റിയാണ് മോടിപിടിപ്പിക്കല്‍ ജോലികള്‍ ചെയ്തത്. ഓഫിസിന്റെ അകവും പുറവും മോടിപിടിപ്പിക്കാനുള്ള ഊരാളുങ്കലിന്റെ ശിപാര്‍ശ അംഗീകരിക്കുകയും അതിന്‍റെ അടിസ്ഥാനത്തില്‍ ജോലികള്‍ ചെയ്ത സൊസൈറ്റിക്ക് 40 ലക്ഷം രൂപ ടൂറിസം ഹെഡില്‍നിന്ന് തന്നെ അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി ഡയറക്ടര്‍ ഉത്തരവും പുറപ്പെടുവിച്ചു.

ഇത്രയും കാലം ഇരുന്ന ഡയറക്ടര്‍മാര്‍ക്കില്ലാതിരുന്ന എന്ത് ദോഷമാണ് പുതിയ ഡയറക്ടര്‍ക്കെന്നാണ് ടൂറിസം രംഗത്തെ ചര്‍ച്ചാ വിഷയം. ടൂറിസം രംഗത്തെ പ്രതിസന്ധി മറികടക്കാന്‍ 10,000 രൂപ വെച്ച്‌ നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, അത് അനുവദിക്കുന്നതിന് ഗുണഭോക്താക്കളെ നട്ടംതിരിക്കുന്ന ഉദ്യോഗസ്ഥരാണ് ലക്ഷങ്ങള്‍ പൊടിച്ചുള്ള ആഡംബരത്തിന് പിന്നിലെന്ന് ടൂറിസം രംഗത്തുള്ളവര്‍ കുറ്റപ്പെടുത്തുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് തെളിവെടുപ്പിനിടെ മോഷണക്കേസ് പ്രതി രക്ഷപെട്ടു

0
തിരുവനന്തപുരം: തെളിവെടുപ്പിനിടെ മോഷണക്കേസ് പ്രതി പോലീസിന്റെ കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടു. ബിജോയ്...

ആവി പിടിക്കുന്നതിനിടയിൽ പൊള്ളലേറ്റ് വിദ്യാർഥി മരിച്ചു

0
തൃശൂർ: പനിയെ തുടർന്ന് വീട്ടിൽ വെച്ച് ആവി പിടിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ്...

മുഖ്യമന്ത്രിക്ക് കത്തുമായി വി.എം. സുധീരൻ

0
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യത്തിനുള്ള ഇളവുകളും ധാതുമണൽ...

ഖത്തറിലെ ഫാക്ടറിയിൽ ഉഗ്ര സ്ഫോടനം ; നിരവധി പേർക്ക് പരിക്ക്

0
ദോഹ: ഖത്തറിലെ പ്രധാന വ്യവസായ നഗരമായ റാസ് ലഫാനില ഫാക്ടറിയിൽ ഞായറാഴ്ച ഉഗ്ര...