കോഴിക്കോട് എലത്തൂരിൽ ട്രെയിനിൽ തീ കൊളുത്തിയ സംഭവം ; റഹ്‌മത്തിന്റെയും നൗഫീഖിന്റെയും മൃതദേഹങ്ങൾ ഖബറടക്കി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് എലത്തൂരിൽ ട്രെയിനിൽ തീ കൊളുത്തിയ സംഭവത്തിൽ കൊല്ലപ്പെട്ട റഹ്‌മത്തിന്റെയും നൗഫീഖിന്റെയും മൃതദേഹങ്ങൾ ഖബറടക്കി. റഹ്മത്തിന്റെ മൃതദേഹം പാലോട്ട് പള്ളി ഖബർസ്ഥാനിലും നൗഫിഖിന്റെ മൃതദേഹം എടയന്നൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിലും ആണ് ഖബറടക്കിയത്. വയോജന വിശ്രമ കേന്ദ്രത്തിൽ പൊതുദർശനത്തിന് വച്ച നൗഫീഖിന്റെ മൃതദേഹം അവസാനമായി ഒരു നോക്കുകാണാൻ നിരവധി പേരാണ് എത്തിയത്. തുടർന്ന് കോടോളിപ്പുറത്തെ വീട്ടിൽ എത്തിച്ചു. ഭാര്യ ബുഷ്‌റയും മൂന്ന് കുട്ടികളുമാണ് നൗഫീഖിനുള്ളത്. കോഴിക്കോട് ചാലിയത്ത് താമസിക്കുന്ന സഹോദരി ജസീലയുടെ വീട്ടിൽ നോമ്പ് തുറന്ന ശേഷമായിരുന്നു റഹ്മത്ത് ട്രെയിനിൽ കണ്ണൂരിലേക്ക് യാത്ര തിരിച്ചത്. ജസീലയുടെ രണ്ട് വയസുള്ള മകൾ സഹ്‌ലയെ കൂട്ടിയാണ് ആലപ്പുഴ കണ്ണൂർ എക്‌സിക്യൂട്ടിവ് ട്രെയിനിൽ മട്ടന്നൂരിലേക്ക് തിരിച്ചത്.

ഞായറാഴ്‌ച രാവിലെ മലപ്പുറം ആക്കോട്ട് നോമ്പുതുറക്കലിന് പോയി തിരികെ വരുമ്പോഴാണ് നൗഫീഖ് ദുരന്തത്തിൽപെട്ടത്.ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് കോഴിക്കോട് എലത്തൂരിൽ വച്ച് ആലപ്പുഴ- കണ്ണൂർ എക്സിക്യുട്ടീവ് എക്സ്‌പ്രസിൽ രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്. ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യാത്രക്കാരുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകത്തിച്ചശേഷം പ്രതി അപ്രത്യക്ഷമാവുകയായിരുന്നു.കേസിൽ കസ്റ്റഡിയിലുള്ള നോയിഡ സ്വദേശി ഷാറൂഖ് സെയ്‌ഫിയെ ചോദ്യം ചെയ്യുന്നത് തുടരുയാണ്. എ.ഡി.ജി.പി എം.ആർ അജിത്കുമാറിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ സ്‌ക്വാഡ് രൂപീകരിച്ചാണ് അന്വേഷണം നടക്കുന്നത്. എന്നാൽ കസ്‌റ്റഡിയിലുള്ള സെയ്‌ഫി തന്നെയാണോ കുറ്റവാളിയെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇ.പി.എഫ്. ശമ്പളപരിധി ഉയർത്താൻ കേന്ദ്രം ; എക്സ്‌പെൻഡിച്ചർ വകുപ്പ് ഇതിന് അനുമതി നൽകി

0
ന്യൂഡൽഹി : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിനും (ഇ.പി.എഫ്.) പെൻഷൻ സ്കീമിനും (ഇ.പി.എസ്.)...

വർക്കലയിൽ ആംബുലൻസ് തടഞ്ഞ് ആരോഗ്യപ്രവർത്തകനെ ആക്രമിക്കാൻ ശ്രമം

0
തിരുവനന്തപുരം: വർക്കലയിൽ 108 ആംബുലൻസ് തടഞ്ഞുനിർത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന മെയിൽ നഴ്സിനെ ആക്രമിക്കാൻ...

കനത്ത മഴയിൽ പൊതുമരാമത്ത് വകുപ്പിന് നഷ്ടം 50 കോടി ; വെള്ളപ്പൊക്കം പൂർണമായും ഒഴിഞ്ഞശേഷം...

0
തിരുവനന്തപുരം : കനത്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയെ തുടർന്ന് പൊതുമരാമത്ത്...