ട്രെയിനില്‍ 16കാരിക്ക് ഉപദ്രവം : പ്രതികള്‍ മൊബൈല്‍ഫോണ്‍ ഓഫാക്കി ഒളിവില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ട്രെയിനില്‍ പതിനാറുകാരിയെ ഉപദ്രവിക്കുകയും ഇത് ചോദ്യം ചെയ്ത ദളിത്‌ കോണ്‍ഗ്രസ് നേതാവായ പിതാവിനെയും സഹയാത്രികനെയും മര്‍ദ്ദിക്കുകയും ചെയ്‌ത കേസിലെ പ്രതികളെ തിരിച്ചറിഞ്ഞിട്ടും പോലീസിന് പിടികൂടാനായില്ല. സീസണ്‍ ടിക്കറ്റുകാരായ പ്രതികളുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുമില്ല. എറണാകുളത്ത് ജോലിചെയ്യുന്ന തൃശൂര്‍ സ്വദേശികളാണ് പ്രതികള്‍. മൊബൈല്‍ഫോണുകള്‍ സ്വിച്ച്‌ഓഫാക്കി ഇവര്‍ ഒളിവിലാണ്. ഇവരുടെ അവസാന ഫോണ്‍കാള്‍ വിവരങ്ങള്‍ ശേഖരിച്ച പോലീസ് ഒടുവില്‍ സംസാരിച്ചവരെ കണ്ടെത്തിയിട്ടുണ്ട്. ഇവരിലൂടെ പ്രതികളുടെ ഒളിസങ്കേതം കണ്ടെത്താനാണ് നീക്കം. എറണാകുളം സൗത്ത് റെയില്‍വേ പോലീസ് മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി 7.50ന് എറണാകുളം – ഗുരുവായൂര്‍ സ്‌പെഷ്യല്‍ (പാസഞ്ചര്‍) ട്രെയിനിലായിരുന്നു കേസിനാസ്പദമായ സംഭവം. ട്രെയിന്‍ എറണാകുളം നോര്‍ത്ത് സ്റ്റേഷന്‍ പിന്നിട്ടതോടെയാണ് അഞ്ചംഗസംഘം പെണ്‍കുട്ടിയെ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും അശ്ലീലം പറയുകയും ചെയ്തത്. ഇതിനെതിരെ പ്രതികരിച്ചപ്പോഴാണ് പിതാവിനും മലപ്പുറം സ്വദേശിയായ സഹയാത്രക്കാരനും മര്‍ദ്ദനമേറ്റത്. പ്രതികള്‍ പിന്നീട് ഇരിങ്ങാലക്കുടവരെയുള്ള വിവിധ സ്റ്റേഷനുകളിലായി ഇറങ്ങിപ്പോയിരുന്നു. പോക്‌സോ, ട്രെയിനില്‍ അടിപിടി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. തൃശൂര്‍ റെയില്‍വെ പോലീസ് രജിസ്റ്റര്‍ചെയ്ത കേസ് എറണാകുളം സൗത്ത് റെയില്‍വേ പോലീസിന് കൈമാറുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വനംമന്ത്രി ഷിബു ബേബി ജോണിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: വനംമന്ത്രി ഷിബു ബേബി ജോണിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി...

രാജ്യത്തെ എം.എൽ.എമാരിൽ 44 ശതമാനവും ബിജെപിയിലെന്ന് റിപ്പോർട്ട്

0
ന്യൂഡൽഹി: 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ നിയമസഭകളിൽ ബിജെപിയുടെയും...

മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി യു.ഡി.എഫ് ജില്ലാ നേതൃത്വം രംഗത്ത്

0
മലപ്പുറം : മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി യു.ഡി.എഫ് ജില്ലാ നേതൃത്വം രംഗത്ത്....

മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടില്ല ; പാലക്കാട് മെഡിക്കൽ കോളജിൽ ശമ്പളം മുടങ്ങി

0
പാലക്കാട് : ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വിഡി സതീശൻ ഫയലിൽ...