തിരുവനന്തപുരം : ഡ്രൈവിങ് ടെസ്റ്റ് അപേക്ഷകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ നടപടിയുമായി ഗതാഗത വകുപ്പ്. അപേക്ഷകൾ കൂടുതലുള്ള ഓഫീസുകളിലേക്ക് കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കും. ഇതിനായി വിവിധ ഓഫീസുകളിൽ അധിക തസ്തിക അനുവദിച്ച് ഉത്തരവായി. ഉദ്യോഗസ്ഥ ക്ഷാമം മൂലം സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റുകൾ സമയബന്ധിതമായി പൂർത്തിയാകാത്തത് ഉദ്യോഗാർത്ഥികൾക്ക് വലിയ പ്രയാസമായിരുന്നു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലായിരുന്നു അപേക്ഷകൾ കുന്നുകൂടിയത്. 60 അധിക തസ്തികക്കാണ് സർക്കാർ അനുമതി.
26 എംവിഐമാരുടെയും 34 എഎംവിഐമാരുടെയും പോസ്റ്റാണ് സൃഷ്ടിച്ചത്. മലപ്പുറം ജില്ലയിലെ വിവിധ ഓഫീസുകളിലേക്കായി 18 ഉദ്യോഗസ്ഥരെ വിന്യസിക്കും. കോഴിക്കോട് 11ഉം, കണ്ണൂർ 10ഉം അധിക തസ്തികയായിട്ടുണ്ട്. വാഹൻ-സാരഥി പോർട്ടലുകൾ പണിമുടക്കുന്നത് ലേണേഴേ്സ് ടെസ്റ്റുകളെ ബാധിച്ചിരുന്നു. ഇതിൽ പരിഹാരം കാണാൻ ഗതാഗത മന്ത്രി സി.പി ജോൺ കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നു.






























