അതിരപ്പിള്ളി: ഡെസ്‌ക്കില്‍ താളംപിടിച്ച് പാട്ടു പാടി ആദിവാസി വിദ്യാര്‍ത്ഥിയെ സെക്യൂരിറ്റി മുളവടി കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചു. വെറ്റിലപ്പാറയില്‍ ആദിവാസി വിദ്യാര്‍ഥിക്ക് മര്‍ദ്ദനം. പ്രീമെട്രിക് ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മുളവടി കൊണ്ട് വിദ്യാര്‍ഥിയെ അടിച്ചത്. ഡസ്ക്കിലടിച്ച് താളമിട്ടതിനാണ് മര്‍ദ്ദനമെന്ന് വിദ്യാര്‍ഥി പറഞ്ഞു. സംഭവം പുറത്തായതോടെ സെക്യൂരിറ്റി ജീവനക്കാരനെ സസ്പെൻഡ് ചെയ്യാൻ മന്ത്രി കെ.രാധാകൃഷ്ണന്‍ നിർദേശിച്ചു. പട്ടികവര്‍ഗ ഡയറക്ടറോടും മന്ത്രി റിപ്പോര്‍ട്ട് തേടി.
വാച്ച്മാനെതിരെ പോലീസ് കേസെടുത്തു. പത്താംക്ലാസ് വിദ്യാര്‍ഥിക്കാണ് മര്‍ദ്ദനമേറ്റത്. മുളവടി കൊണ്ട് അടിച്ചെന്നാണ് കുട്ടിയുടെ മൊഴി. വെറ്റിലപ്പാറ സര്‍ക്കാര്‍ പ്രീമെട്രിക് ഹോസ്റ്റലിലെ വിദ്യാര്‍ഥിയാണ് പരാതിക്കാരന്‍. ഡസ്ക്കിലടിച്ച് താളമിട്ടതിന്റെ പേരിലായിരുന്നു മര്‍ദ്ദനമെന്ന് വിദ്യാര്‍ഥി പറയുന്നു. അതിരപ്പിള്ളി അടിച്ചില്‍തൊട്ടി ഊരുനിവാസിയാണ് കുട്ടി. ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരന്‍ മധുവിനെതിരെയാണ് പരാതി. അതിരപ്പിള്ളി പോലീസ് കുട്ടിയുടെ മൊഴിയെടുത്ത് അന്വേഷണം തുടങ്ങി. റിപ്പോര്‍ട്ട് തേടുമെന്ന് ബാലാവകാശ കമ്മീഷന്‍ വ്യക്തമാക്കി. പോലീസിനോടും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറും ബാലവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ.മനോജ്കുമാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.