കോഴിക്കോട് കട്ടിപ്പാറയില്‍ ആദിവാസി സ്ത്രീയുടെ മരണം ; കൂടുതല്‍ ദുരൂഹമരണങ്ങളില്‍ പുനരന്വേഷണത്തിന് ആവശ്യം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ആദിവാസി സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ കോഴിക്കോട് കട്ടിപ്പാറ കാക്കണഞ്ചേരി ആദിവാസി കോളനിയിൽ മുൻപുണ്ടായ ദുരൂഹമരണങ്ങളിൽ പുനരന്വേഷണം വേണമെന്ന് ആവശ്യമുയരുന്നു. ഏഴുപേരാണ് മുന്‍പ് കോളനിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചത്. ഇതിൽ ആറും അസ്വാഭാവിക മരണങ്ങളെന്ന് എഴുതിത്തള്ളുകയായിരുന്നു പൊലീസ്.കാക്കണഞ്ചേരി ആദിവാസി കോളനിയിലെ ലീലയെ കാണാതായി 17 ദിവസത്തിനുശേഷമാണ് മൃതദേഹം കണ്ടെത്തിയത്.

പിന്നീട് നടത്തിയ അന്വേഷണത്തിൽ കൊലപാതകമാണെന്ന് വ്യക്തമായി. ലീലയുടെ സഹോദരി ഭർത്താവും മകൻ രോണു കൊല്ലപ്പെട്ട കേസിലെ പ്രതിയുമായ രാജനാണ് ഈ കേസിലും പ്രതിസ്ഥാനത്തുള്ളത്. ഇതിനുമുൻപ് ആറുപേർ കൂടി കോളനിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചിരുന്നു. 2010നുമുൻപാണ് കൃഷ്ണൻ, സുര, ഓണൻ, ശാന്ത എന്നിവരെ കോളനിയിൽനിന്ന് കാണാതാവുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തത്.

ലീലയുടെ സഹോദരൻ സജീവൻ 2012ൽ മരിച്ചു. കാണാതായ സജീവന്‍റെ മൃതദേഹം ജീർണ്ണിച്ച അവസ്ഥയിലാണ് മാസങ്ങൾക്കുശേഷം കണ്ടെത്തിയത്. 2014ൽ മരിച്ച സരോജിനിയുടെ മരണത്തിലെ ദുരൂഹതയും പോലീസ് അന്വേഷിച്ചില്ല. വീട്ടിലെ ജനൽകമ്പിയിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സരോജിനിയുടെ മകൾ സീതയെ വീട്ടിനുള്ളിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാഭ്യാസ അവാർഡ് വിതരണവും പഠനോപകരണ വിതരണവും നടന്നു

0
പന്തളം: തട്ടയിൽ 4371 മല്ലിക കിഴക്ക് എൻ.എസ്.എസ് കരയോഗത്തിന്റെ  ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ...

ആൾദൈവം ബലാത്സം​ഗം ചെയ്തത് 15 വർഷത്തോളം ; യുവതിയുടെ പരാതിയിൽ ആറ് സ്ത്രീകൾ ഉൾപ്പെടെ...

0
പൂനെ : ലൈംഗിക ചൂഷണം, വഞ്ചന, മാനസിക-ശാരീരിക പീഡനം തുടങ്ങിയ ഗുരുതര...

തോട്ടക്കോണം ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കൂളില്‍ വിമുക്തി ക്ലബ്ബിന്റെ പ്രവർത്തനം ആരംഭിച്ചു

0
പന്തളം: തോട്ടക്കോണം ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിമുക്തി ക്ലബ്ബിന്റെ  പ്രവർത്തനോദ്ഘാടനവും...

ഗവിയിലെ അംഗനവാടി അധ്യാപികയുടെ മരണം : പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

0
ഗവി: ഗവിയില്‍ അംഗനവാടി അധ്യാപികയുടെ മരണം കൊലപാതകമെന്ന് സംശയം. യുവതിയെ പീഡനത്തിന് ഇരയാക്കിയശേഷം...