മുംബൈ : സിയോണിൽ നവജാത ശിശുവിനെ വില്‍ക്കാന്‍ ശ്രമിച്ച രണ്ട് സ്ത്രീകൾ അറസ്റ്റിൽ. ജൂലിയ ഫെർണാണ്ടസ് (35), ഷബാന ഷെയ്ഖ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 15 ദിവസം പ്രായമുള്ള കുഞ്ഞിനെ 4.5 ലക്ഷം രൂപയ്ക്ക് ആണ് വിൽക്കാൻ ശ്രമിച്ചത്. പുണെ ദത്തെടുക്കൽ കേന്ദ്രത്തിലെ ജീവനക്കാരന് വിവരം ലഭിച്ചതിനെ തുടരുന്നുണ്ടായ പരിശോധനയില്‍ ആണ് സ്ത്രീകള്‍ പോലീസ് വലയിലായത്.
ജീവനക്കാരന്‍ ഉടന്‍ തന്നെ സ്ത്രീ-ശിശുക്ഷേമ അധികൃതർക്ക് വിവരം കൈമാറി.കൂടാതെ മുംബൈ പോലീസിനെ അറിയിക്കുകയും ചെയ്തു.
സംഭവം ഇങ്ങനെ,
കുഞ്ഞിനെ വേണം എന്ന ആവശ്യക്കാരെന്ന വ്യാജേനെ പോലീസ് ഇവരെ സമീപിച്ചു.കുട്ടിയെ നൽകാൻ 4.5 ലക്ഷം രൂപ ആവശ്യപ്പെട്ടു. അതിൽ 4 ലക്ഷം ശിശുവിന്റെ ബയോളജിക്കൽ മാതാപിതാക്കൾക്ക് നൽകണം, ബാക്കി തങ്ങളുടെ കമ്മീഷനാണെന്നും ഇവർ പറഞ്ഞു. കച്ചവടം ഉറപ്പിച്ചതോടെ ഗാന്ധി മാർക്കറ്റ് ഏരിയയിലെ ഒരു നഴ്സിംഗ് ഹോമിന് സമീപം എത്താൻ ആവശ്യപ്പെട്ടു. പദ്ധതി പ്രകാരം സ്ഥലത്തെത്തിയ പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. മനുഷ്യക്കടത്ത്, ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരവുമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.