തൃക്കാക്കര സ്വർണക്കടത്ത് കേസ് : പങ്കാളികളായ കൂടുതല്‍ പേരെ തിരിച്ചറിഞ്ഞ് അന്വേഷണ സംഘം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തൃക്കാക്കര സ്വര്‍ണക്കടത്ത് കേസില്‍ പങ്കാളികളായ കൂടുതല്‍ പേരെ തിരിച്ചറിഞ്ഞ് അന്വേഷണ സംഘം. സ്വര്‍ണക്കടത്തിനായി പണം മുടക്കിയവരെയാണ് പോലീസ് തിരിച്ചറിഞ്ഞത്. ഇതില്‍ രണ്ട് പേര്‍ കസ്റ്റഡിയിലാണെന്നാണ് വിവരം. ഇവരുള്‍പ്പെടെ ആറ് പേര്‍ക്കാണ് സംഭവത്തില്‍ പങ്കുള്ളതായി കണ്ടെത്തിയിരിക്കുന്നത്. കസ്റ്റഡിയില്‍ എടുത്ത രണ്ട് പേരെയും ചോദ്യം ചെയ്തുവരികയാണ്. ഇതിന് ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍ നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

സ്വര്‍ണക്കടത്തിനായി 35 ലക്ഷം രൂപ വീതം മുടക്കിയവരാണ് ഇവരെന്നാണ് വിവരം. നിലവില്‍ തൃക്കാക്കര മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ എ.എ ഇബ്രാഹിംകുട്ടിയുടെ മകന്‍ ഷാബിനുള്‍പ്പെടെ മൂന്ന് പേരുടെ അറസ്റ്റാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുള്ളത്. കള്ളക്കടത്തിനായി 65 ലക്ഷം രൂപയാണ് ഷാബിന്‍ മുടക്കിയിരിക്കുന്നത്. ഈ തുകയും സുഹൃത്തുക്കളില്‍ നിന്നും സമാഹരിച്ചതുമുള്‍പ്പെടെ 1 കോടി രൂപ ഷാബിന്‍ സിനിമാ നിര്‍മ്മാതാവ് സിറാജുദ്ദീന് നല്‍കി. കളളക്കടത്തിന്റെ മുഖ്യസൂത്രധാരനായ സിറാജുദ്ദീന്‍ രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലൂടെ നടത്തിയ കളളക്കടത്തിന്റെ വിവരങ്ങളും ഉദ്യോഗസ്ഥര്‍ ശേഖരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണക്കില്ല ; എതിര്‍പ്പുമായി ചൈന

0
വാഷിംഗ്‌ടൺ : ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന് ചൈന....

വീണ ടിയ്‌ക്കെതിരായ ഇ ഡി നീക്കത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല ; വിഷയത്തില്‍ അകലം പാലിക്കാന്‍...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹത സാമ്പത്തിക ഇടപാട് കേസില്‍ എക്‌സാലോജിക് എം...

പിണങ്ങിപ്പോയ ഭാര്യയെ തിരികെ കിട്ടാൻ ദുർമന്ത്രവാദം ; യുവാവിന്‍റെ തലയറുത്ത് പൂജാമുറിയിൽ കുഴിച്ചിട്ടു ;...

0
ഒഡീഷ: പിണങ്ങിപ്പോയ ഭാര്യയെ തിരികെ ലഭിക്കുന്നതിനായി യുവാവിനെ തലയറുത്ത് കൊലപ്പെടുത്തി. ഒഡീഷയിലാണ്...

കെഎസ്ആർടിസി അധികവരുമാനം : ടിക്കറ്റിലും സീറ്റിലും പരസ്യം, കരാർ ഏറ്റെടുക്കാൻ ആളില്ല

0
തിരുവനന്തപുരം : പ്രിയദർശിനി പദ്ധതി ആരംഭിച്ച ഘട്ടത്തിൽ കെഎസ്ആർടിസിയോട് അധികവരുമാനം കണ്ടെത്തണമെന്ന്...