രാഷ്ട്രീയ സ്ഥിരത ഇല്ലാത്ത നേതാവാണ് പി വി അൻവറെന്ന് തൃണമൂല്‍ സെക്രട്ടറി വി ശിവദാസൻ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : പാർട്ടി വിട്ട പി വി അൻവറിനെ തള്ളി തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വം. രാഷ്ട്രീയ സ്ഥിരത ഇല്ലാത്ത നേതാവാണ് പി വി അൻവറെന്ന് തൃണമൂല്‍ സെക്രട്ടറി വി ശിവദാസൻ വിമർശിച്ചു. അൻവറിനുള്ള തൃണമൂൽ കോൺഗ്രസ് പിന്തുണ പിൻവലിച്ചെന്നും ശിവദാസൻ പറഞ്ഞു. നിരവധി ഇടത് നേതാക്കൾ അടക്കം ചേരുമെന്ന് പറഞ്ഞാണ് അൻവർ തൃണമൂൽ കോൺഗ്രസിൽ വന്നത്. നാട്ടിൽ അന്വേഷിച്ചപ്പോൾ ഒരാൾക്ക് പോലും ഇയാൾ പറഞ്ഞ കാര്യങ്ങൾ അറിയില്ലെന്നും ശിവദാസൻ വിമർശിച്ചു. അൻവർ പാർട്ടിയിൽ എടുക്കാൻ ആവശ്യപ്പെട്ട് അയച്ച കത്തും തൃണമൂല്‍ നേതൃത്വം പുറത്ത് വിട്ടു. അൻവറിനെ വെച്ച് കേരളത്തിൽ തൃണമൂൽ കോൺഗ്രസ് വളർത്താൻ പറ്റില്ലെന്ന് ബോധ്യമായി. അതുകൊണ്ടാണ് പിന്തുണ പിൻവലിച്ചത്. അൻവർ പോയാൽ തൃണമൂൽ കോൺഗ്രസിന് ഒന്നും പറ്റില്ലെന്നും തൃണമൂൽ കോൺഗ്രസ് ശക്തമാണെന്നും ശിവദാസൻ പറഞ്ഞു. അൻവർ നല്ലൊരു ഡോക്ടറെ കാണണം എന്നും മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവായ ശിവദാസൻ പറഞ്ഞു.

തൃണമൂൽ കോൺഗ്രസിൽ ചേരാൻ അൻവർ നൽകിയ കത്തിൽ മുൻ സിപിഎം എംഎൽഎ അടക്കമുള്ള നേതാക്കളുടെ പേരുകൾ അടങ്ങിയിട്ടുണ്ട്. ജി സുധാകരൻ, യു പ്രതിഭ, സി ദിവാകരൻ തുടങ്ങിയ ഇടത് നേതാക്കളെ പാര്‍ട്ടിയിലേക്ക് എത്തിക്കുമെന്ന് അവകാശപ്പെട്ടാണ് അൻവര്‍ ദേശീയ നേതൃത്വത്തിന് കത്ത് നല്‍കിയത്. 26/11/2024 ന് മമത ബാനർജിക്ക് നൽകിയ കത്താണ് പുറത്ത് വിട്ടത്. കാരാട്ട് റസാക്ക്, ടി കെ നൗഷാദ്, എ വി ഗോപിനാഥ്, സി കെ പദ്മനാഭൻ, ഹുസൈൻ രണ്ടത്താണി, എസ് രാജേന്ദ്രൻ, സി ദിവാകരൻ, ഷിബു ബേബി ജോൺ, തോമസ് ചാഴിക്കാടൻ, ഐ എം വിജയൻ എന്നിവർ താല്പര്യം അറിയിച്ചെന്നും അൻവറിന്റെ കത്തിൽ പറയുന്നു. പ്രതിഭ ഹരി എംഎൽഎ, കോവൂർ കുഞ്ഞുമോൻ, കെ പി മോഹനൻ, കെ കെ രമ, തോമസ് കെ തോമസ് എന്നിവരും തന്നോട് മുന്നണിയിൽ ചേരാമെന്ന് പറഞ്ഞെന്നും അൻവർ കത്തിൽ പറയുന്നുണ്ട്. അതേസമയം, അൻവർ തൻ്റെ പേര് കത്തിൽ ഉൾപ്പെടു യതിനെ കുറിച്ച് അറിയില്ല. ഇക്കാര്യം തന്നോട് പറഞ്ഞിട്ടുമില്ലെന്നും തൻ്റെ അറിവില്ലാതെ അൻവർ എങ്ങനെ കത്തിൽ പേര് പരാമർശിച്ചുവെന്നും കെ കെ രമ ചോദിച്ചു.

 

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

13 വയസുകാരിയെ അഞ്ച് ദിവസത്തിനിടെ മുപ്പതിലധികം പേർ ചേർന്ന് പീഡിപ്പിച്ചതായി പരാതി

0
ജയ്പൂര്‍ : രാജസ്ഥാനില്‍ 13 വയസുകാരിയെ അഞ്ച് ദിവസത്തിനിടെ മുപ്പതിലധികം പേര്‍...

നവജാത ശിശു തൊട്ടിലില്‍ മരിച്ച നിലയില്‍

0
തൃശ്ശൂര്‍ : നവജാത ശിശു ഉറക്കത്തില്‍ മരിച്ച നിലയില്‍. ഇന്ന് പുലര്‍ച്ചെ...

ധർമ്മേന്ദ്ര പ്രധാന്റെ രാജി ; അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി സോനം വാങ്ചുക്ക്

0
ദില്ലി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിലടക്കം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ...

ആർഎസ്എസിനെതിരേ അപകീർത്തികരമായ പരാമർശം ; മന്ത്രി പ്രിയങ്ക് ഖാർ​ഗെയ്ക്കും കോൺ​ഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാടിനും...

0
ബെം​ഗളൂരു: ആർഎസ്എസിനെതിരേ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ കർണാടകയിലെ മന്ത്രി പ്രിയങ്ക്...