വെടിനിര്‍ത്തല്‍ ലംഘനം തുടര്‍ന്നാല്‍ ഇറാന്‍ അവശേഷിക്കില്ലെന്ന് ട്രംപ്

For full experience, Download our mobile application:
Get it on Google Play

ടെഹ്‌റാന്‍: വെടിനിര്‍ത്തല്‍ കരാര്‍ വീണ്ടും പ്രതിസന്ധിയിലാക്കി ദക്ഷിണ ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം. തീരദേശ നഗരമായ സിരികിലാണ് സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടത്. ആക്രമണം ട്രംപ് സ്ഥിരീകരിച്ചു. ഇറാന്‍ ഇനിയും പാഠം പഠിച്ചില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പറഞ്ഞു. ‘വെടിനിര്‍ത്തല്‍ ലംഘനം തുടര്‍ന്നാല്‍ യുഎസ് സൈന്യം തുടങ്ങിവെച്ചത് അവസാനിപ്പിക്കും. അങ്ങനെ വന്നാല്‍ ഇറാന്‍ അവശേഷിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ലക്ഷ്യമിട്ടത് ഇറാന്റെ സൈനിക നിരീക്ഷണ സംവിധാനങ്ങളും ഡ്രോണ്‍ സംഭരണശാലകളുമാണെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. എന്നാല്‍ മേഖലയിലെ യുഎസ് കേന്ദ്രങ്ങളില്‍ തിരിച്ചടിച്ചെന്ന് ഐആര്‍ജിസിയും വ്യക്തമാക്കി. ആക്രമണം ഹോര്‍മുസിലെ കപ്പല്‍ ആക്രമണത്തിന് തിരിച്ചടി.

ഹോര്‍മുസില്‍ എണ്ണ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് ദക്ഷിണ ഇറാനിലെ യുഎസ് ആക്രമണമുണ്ടായത്. പനാമ പതാകയുള്ള ‘എംടി കികു’ എന്ന എണ്ണ കപ്പലിലാണ് കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടത്. ഇതിന് പിന്നാലെ ആദ്യം യുഎസ് ഇറാനില്‍ ആക്രമണം നടത്തിയിരുന്നു. രണ്ടാമത്തെ തവണയാണ് ഇറാനില്‍ യുഎസ് ആക്രമണം നടത്തുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സോനം വാങ്ചുക് നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് സിജെപി നേതാവ് അഭിജീത് ദീപ്കെ

0
ന്യൂഡൽഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര...

എന്തിന് സമരം ചെയ്യണം? ആ സമയം വീട്ടിലിരുന്ന് പഠിക്കാമെന്ന് നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ

0
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം വിദ്യാർഥികളുടെ...

 തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യം അനുവദിച്ച് കോടതി

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യം അനുവദിച്ച് കോടതി....

രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം തകർന്നെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം തകർന്നെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ...