വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അസ്ഥിരമായ വ്യാപാര നയങ്ങളെയും തീരുവ പ്രഖ്യാപനങ്ങളെയും പരോക്ഷമായി വിമർശിച്ച് ബെൽജിയം പ്രധാനമന്ത്രി ബാര്റ്റ് ഡി വേവർ. മുംബൈയിൽ സംഘടിപ്പിച്ച ഇന്ത്യ-ബെൽജിയം ഉന്നതതല സംവാദത്തിൽ ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ച് സംസാരിക്കവേയാണ് അദ്ദേഹം ട്രംപിന്റെ പേര് എടുത്തുപറയാതെ തുറന്നടിച്ചത്. “ചിലർ തിങ്കളാഴ്ച ഒരു തീരുമാനം എടുക്കുന്നു, ബുധനാഴ്ച അത് പിൻവലിക്കുന്നു, ശനിയാഴ്ച വീണ്ടും നടപ്പിലാക്കുന്നു. എന്നാൽ മറ്റു ചിലർ വിപണികളെ തകർക്കാൻ മനഃപൂർവം നീക്കം നടത്തുന്നു,” ഡി വേവർ പറഞ്ഞു.
അദ്ദേഹത്തിന്റെ പരാമർശത്തെ സദസ്സ് കൈയടിയോടെ സ്വീകരിച്ചപ്പോൾ, “നിങ്ങളുടെ കൈയടിയിൽ നിന്ന് തന്നെ ഞാൻ പറ്റിയാണ് സംസാരിക്കുന്നതെന്ന് നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടെന്ന് വ്യക്തമാണ്” എന്ന് അദ്ദേഹം തമാശരൂപേണ പറഞ്ഞു. വൻശക്തി രാജ്യങ്ങളുടെ സ്വയം സംരക്ഷണവാദവും ഏകപക്ഷീയമായ തീരുവ ചുമത്തലും ആഗോള സാമ്പത്തിക ഭദ്രതയ്ക്ക് ഭീഷണിയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.






























