കോഴഞ്ചേരി പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ഒറ്റയാൾ പ്രതിഷേധം നടത്തി ടി.ടി. വാസു

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി: എൽഡിഎഫ് ഭരിക്കുന്ന കോഴഞ്ചേരി പഞ്ചായത്തിൽ ഭരണ സമിതിക്ക് പിന്തുണ നല്‍കി വന്ന സ്വതന്ത്ര അംഗം തൻ്റെ ആവശ്യങ്ങൾ പരിഗണിക്കുന്നില്ലെന്ന് ആരോപിച്ച് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ഒറ്റയാൾ പ്രതിഷേധം നടത്തി. സമരം തുടങ്ങി 5 മണിക്കൂറിനുള്ളിൽ ആവശ്യം അംഗീകരിക്കാമെന്ന ഭരണ സമിതിയുടെ ഉറപ്പിന്മേൽ പഞ്ചായത്ത് അംഗം സമരം അവസാനിപ്പിച്ചു. പഞ്ചായത്ത് ഒന്നാം വാർഡംഗം ടി.ടി. വാസു ആണ് ” കാര്യ സാദ്ധ്യ”ത്തിന് താൻ തന്നെ പിന്തുണ നൽകുന്ന പഞ്ചായത്ത് ഭരണ സമിതിയ്ക്ക് മുൻപാകെ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധ സമരം നടത്തിയത്. കോഴഞ്ചേരി പഞ്ചായത്ത് ഓഫീസിന് മുൻപിൽ വ്യാഴാഴ്ച രാവിലെ 10 മുതൽ ആരംഭിച്ച ഒറ്റയാൾ പ്രതിഷേധത്തിന് മുൻപിലാണ് ഉച്ച കഴിഞ്ഞു 3 മണിയോടെ അധികൃതർ മുട്ടു മടക്കിയത്.

ഒന്നാം വാർഡിലെ അങ്കണവാടി കെട്ടിടത്തിന് ചുറ്റുമതിൽ നിർമിക്കുന്നതിന് അടുത്ത സാമ്പത്തിക വർഷം തുക അനുവദിക്കാമെന്ന് പഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ് രേഖാമൂലം എഴുതി നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചതെന്ന് പഞ്ചായത്ത് അംഗം ടി.ടി. വാസു പറഞ്ഞു. കോഴഞ്ചേരി പഞ്ചായത്ത് ഭരണത്തില്‍ സര്‍വത്ര അഴിമതി ആണെന്ന് ആരോപിച്ച് റ്റി.റ്റി.വാസു കഴിഞ്ഞ ദിവസം ഭരണ സമിതി യോഗത്തിൽ നിന്ന് വിട്ടു നിന്ന് ഒറ്റയാള്‍ പ്രതിഷേധ സമരവും നടത്തിയിരുന്നു. കോണ്‍ഗ്രസ് വിമതനായി ഒന്നാം വാർഡിൽ നിന്ന് വിജയിച്ച വാസു ആദ്യം യു.ഡി.എഫ്. ഭരണത്തിന് ഒപ്പമായിരുന്നു. പിന്നീട് എല്‍.ഡി.എഫ്. അവതരിപ്പിച്ച അവിശ്വാസത്തിന് പിന്തുണ നല്‍കി. തുടര്‍ന്ന് ഭരണ മാറ്റം ഉണ്ടായപ്പോള്‍ എല്‍. ഡി.എഫിന് ഒപ്പം നില്‍ക്കുകയുമായിരുന്നു. കേരള കോണ്‍ഗ്രസിലെ രണ്ട് അംഗംങ്ങള്‍ കൂടി എത്തിയപ്പോഴാണ് പഞ്ചായത്ത് ഭരണത്തിൻ്റെ ഭൂരിപക്ഷം എൽഡിഎഫിന് ലഭിച്ചത്. സി.പി.എമ്മിന് രണ്ട് അംഗങ്ങള്‍ ഉണ്ടായിട്ടും കേരള കോണ്‍ഗ്രസിന് പ്രസിഡൻ്റ് പദം നല്‍കിയാണ് ഭരണം ഇപ്പോൾ നടക്കുന്നത്.
എന്നാല്‍ ഇതിന് കാലാവധി ഉണ്ടെന്നും ഇത് നടപ്പിലാകുന്നില്ല എന്നും ആരോപണമുണ്ട്. ഇതിനിടയിലാണ് സ്വതന്ത്രന്റെ ഒറ്റയാള്‍ പ്രതിഷേധ സമരങ്ങൾ ഭരണ സമിതിയ്ക്ക് തലവേദനയാകുന്നത്.

സി.പി. എമ്മില്‍ നിന്നും സോണി കൊച്ചുതുണ്ടിയിലോ, ബിജിലി പി ഈശോയോ പഞ്ചായത്ത് പ്രസിഡൻ്റ് ആകും എന്ന് കരുതിയിരുന്നിടത്താണ് കേരള കോണ്‍ഗ്രസ് അംഗത്തിന് സ്ഥാനം നല്‍കിയത്. ഇതിനെ തുടക്കം മുതല്‍ തന്നെ ടി.ടി. വാസു എതിര്‍ത്തിരുന്നു. ഇതിനിടയില്‍ കഴിഞ്ഞ ഏതാനും കമ്മറ്റികളില്‍ പ്രസിഡന്റും സി.പി.എം അംഗം സോണി കൊച്ചുതുണ്ടിയിലും തമ്മില്‍ കടുത്ത വാദപ്രതിവാദം നടക്കുകയും ഇത് വാടാ, പോടാ വിളികളില്‍ വരെ എത്തുകയും ചെയ്തിരുന്നു. തെക്കേമല ജംങ്ഷനിൽ പൊക്ക വിളക്ക് തെളിയാത്ത വിഷയമായിരുന്നു ഇതിന് പ്രധാന കാരണം. വിളക്ക് കത്താതായിട്ട് ഒരു വര്‍ഷം കഴിയുമ്പോഴും നന്നാക്കുന്നില്ലെന്നും ഇതില്‍ അഴിമതി ഉണ്ടെന്നും സോണി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് ടി.ടി.വാസുവും പ്രതിഷേധവുമായി യോഗത്തിന് എത്തിയത്. കമ്മറ്റിയില്‍ ഭരണ -പ്രതിപക്ഷ അംഗങ്ങളെ ശക്തമായ ഭാഷയില്‍ വാസു വിമര്‍ശിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇപ്പോൾ പഞ്ചായത്ത് ഓഫിസിന് മുൻപിൽ ഒറ്റയാൾ പ്രതിഷേധ സമരവും നടത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓൺലൈൻ തട്ടിപ്പ് : വാട്സാപ്പ്, ടെലഗ്രാം ഉൾപ്പടെയുള്ള മെസേജിങ് ആപ്പുകൾക്ക് ഏകീകൃത ചട്ടങ്ങൾ ;...

0
ന്യൂഡൽഹി : വാട്സാപ്പിന്റെ 'യൂസർനെയിം' ഫീച്ചറിനെ ചൊല്ലിയുള്ള വിവാദത്തിന് പിന്നാലെ എല്ലാ...

ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് പദ്ധതിക്കെതിരെ വീണ്ടും ജി. സുധാകരൻ

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് കോമ്പൗണ്ടിലെ ഭക്ഷണവിതരണവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള...

മാവേലി സ്‌റ്റോറില്‍ ജീവനക്കാരിക്ക് പാമ്പ് കടിയേറ്റു

0
കോഴിക്കോട് : അരൂരിലെ മാവേലി സ്‌റ്റോറില്‍ ജീവനക്കാരിക്ക് പാമ്പ് കടിയേറ്റു....

സർക്കാർജോലിയും സ്വത്തും ലക്ഷ്യം ; അച്ഛനെയും ആയുഷി കൊലപ്പെടുത്തിയതെന്ന് ആരോപിച്ച് ബന്ധു

0
ജയ്പുർ : രാജസ്ഥാനിലെ ജയ്പുരിൽ സർക്കാർ ജോലിക്കും സ്വത്തിനുംവേണ്ടി മകൾ അമ്മയെ...