കേസ് പിൻവലിക്കാൻ രണ്ട് ലക്ഷം ; യുവതിയുടെ പരാതിയിൽ 35 കാരൻ ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

കാസർഗോഡ്: കാവുംചിറ പഴയ തുറമുഖത്തിന് സമീപത്ത് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. മത്സ്യക്കച്ചവടക്കാരനായ കെ വി പ്രകാശനെയാണ് (35) തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. യുവതി പരാതി നൽകിയെന്നും കേസ് പിൻവലിക്കാൻ രണ്ടര ലക്ഷം രൂപ ആവശ്യപ്പെട്ടെന്നുമാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. കാടങ്കോട് ജയ്ഹിന്ദ് വായനശാലയ്ക്ക് സമീപത്തെ പഴയ കെട്ടിടത്തിൽ വെള്ളിയാഴ്ച രാവിലെയാണ് പ്രകാശനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. യുവതി ചന്തേര പോലീസിൽ നൽകിയ വ്യാജ പരാതിയിൽ മനംനൊന്താണ് പ്രകാശൻ മരിച്ചതെന്ന് സഹോദരീ ഭർത്താവ് രാജേന്ദ്രൻ പറഞ്ഞു.

കേസ് ഒത്തുതീർപ്പാക്കാമെന്ന ആവശ്യവുമായി പ്രകാശൻ മരിക്കുന്നതിന്റെ തലേന്ന് രണ്ടുപേർ കാണാൻ എത്തിയെന്നും ഇവർ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും ഇയാൾ പറഞ്ഞു. തുടർന്ന് ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ച് രാജേന്ദ്രൻ പോലീസിൽ പരാതിയും നൽകി. രാജേന്ദ്രന്റെ പരാതി ലഭിച്ചതിന് പിന്നാലെ ഇന്നലെ പ്രകാശന്റെ മുറിയിലും ആത്മഹത്യ ചെയ്ത സ്ഥലത്തും എസ് ഐ സതീഷ് വർമയും സംഘവും പരിശോധന നടത്തി. ഇതിനിടയിലാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. സംഭവത്തിൽ ആരോപണവിധേയായ യുവതിയുടെ മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു. യുവതി എന്ത് കാരണം ചൂണ്ടിക്കാട്ടിയാണ് പ്രകാശനെതിരെ പരാതി കൊടുത്തതെന്ന് വ്യക്തമല്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബാങ്ക് ജീവനക്കാരും ഏജന്റുമാരും ചേർന്ന മാഫിയ കൊച്ചിയിൽ സജീവം

0
കൊച്ചി : കേരളത്തെ ഞെട്ടിച്ചുകൊണ്ട് കൊച്ചി കേന്ദ്രീകരിച്ച് വൻകിട ബാങ്ക് വായ്പാ...

ടെഹ്റാൻ–വാഷിംഗ്ടൺ ബന്ധത്തിൽ പുതിയ വഴിത്തിരിവ്

0
ഇറാൻ : പശ്ചിമേഷ്യയിൽ സംഘർഷവും വെടിനിർത്തൽ ശ്രമങ്ങളും തുടരുന്നതിനിടെ, വാണിജ്യ...

വയനാട് കള്ളാടി ദുരന്തത്തിൽ കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെത്തി

0
കൽപ്പറ്റ: വയനാട് കള്ളാടിയിൽ തുരങ്കപാത നിർമ്മാണ മേഖലയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ...

പാർട്ടിക്ക് പോറലേല്പിക്കുന്ന അഭിപ്രായപ്രകടനം നേതാക്കൾ ഒഴിവാക്കണം : എംഎ ബേബി

0
ദില്ലി: ഒറ്റയ്ക്കല്ല, പാസുകൾ നൽകി മുന്നോട്ടു പോകണമെന്ന സന്ദേശം ഫുട്ബോൾ എല്ലാവർക്കും...