പത്തനംതിട്ട : മെഴുവേലി ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി ബിജോ വർഗീസിന് നേരെ സി.പി.എം ഗുണ്ടകൾ നടത്തിയ കരി ഓയിൽ ആക്രമണം കിരാതവും അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവും ആണെന്ന് ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ ജില്ലയിൽ ഒട്ടാകെ ബഹുഭൂരിപക്ഷം സീറ്റുകളിലും യു.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിക്കുമെന്ന് ഉറപ്പായപ്പോൾ പല സ്ഥങ്ങളിലും സ്ഥാനാർത്ഥികൾക്കെതിരെ വ്യാപകമായ ആക്രമണങ്ങൾ, തിരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികളുടെ നശീകരണം, സൈബർ ആക്രമണം എന്നിവ വ്യാപകമായിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
യു.ഡി.എഫ് സ്ഥാനാർത്ഥിയെ ആക്രമിച്ചവർക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനും പോലീസും നടപടി സ്വീകരിക്കണമെന്ന് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ആവശ്യപ്പെട്ടു. സി.പി.എം ആക്രമണ പരിപാടികളും നശീകരണ പ്രവർത്തനങ്ങളും അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ ഭവിഷ്യത്തുകൾ നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.





























