വട്ടിയൂർക്കാവിൽ വിജയം ഉറപ്പാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വട്ടിയൂർക്കാവിൽ വിജയം ഉറപ്പാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. സ്ഥാനാർഥി പട്ടിക പൂർണ്ണമാകാത്തത് തർക്കകൊണ്ടല്ലെന്നും ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി പൂർത്തിയാകാത്തതിനാലാണ്. അടുത്ത പട്ടിക ഉടനെത്തന്നെയുണ്ടാകുമെന്ന് കെ മുരളീധരൻ പറഞ്ഞു. വട്ടിയൂർക്കാവിൽ ആർ ശ്രീലേഖയാണ് ബിജെപി സ്ഥാനാർഥി. വികെ പ്രശാന്ത് ആണ് സിപിഐഎം സ്ഥാനാർഥി. കോൺ​ഗ്രസ് സ്ഥാനാർഥിയായി കെ മുരളീധരൻ കൂടി എത്തുന്നതോടെ ശക്തമായ ത്രികോണ മത്സരമായിരിക്കും വട്ടിയൂർക്കാവിൽ അരങ്ങേറുക. സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ മുന്നണികൾ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.

നിയമസഭ തിരഞ്ഞെടുപ്പിൽ 55 പേരുടെ ആദ്യ പട്ടികയാണ് കോൺ​ഗ്രസ് പുറത്തിറക്കിയത്. എംപിമാർക്ക് സീറ്റില്ല. വട്ടിയൂർക്കാവിൽ കെ മുരളീധരനും ചിറയിൻകീഴിൽ രമ്യാ ഹരിദാസും മത്സരിക്കും. പാലക്കാട് രമേശ് പിഷാരടിയും മലമ്പുഴയിൽ എ സുരേഷുമാണ് സ്ഥാനാർഥികൾ. വൈക്കത്ത് സണ്ണി എം കപിക്കാടിന് സീറ്റില്ല, കെ ബിനിമോനാണ് സ്ഥാനാർഥി. നാട്ടികയിൽ സുനിൽ ലാലൂർ മത്സരിക്കും. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന് എതിരെ അബ്ദുൾ റഷീദാണ് മത്സരിക്കുന്നത്. നാദാപുരത്ത് കെഎം അഭിജിത്തും കൊടുങ്ങല്ലൂരി ഒ ജെ ജനീഷും മത്സരിക്കും. എട്ട് വനിതാ സ്ഥാനാർഥികളാണ് ആദ്യ പട്ടികയിലുള്ളത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളക്കടൽ മുന്നറിയിപ്പ് : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തീരങ്ങളിൽ ജാഗ്രത നിർദേശം

0
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരങ്ങളിൽ...

വിദ്യാഭ്യാസവകുപ്പിലെ താത്കാലിക ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് നിർബന്ധം

0
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള ഓഫീസുകളിലും സർക്കാർ സ്കൂളുകളിലും താത്കാലിക ജീവനക്കാരെ...

ആനകളെ ഉൾക്കാടുകളിലേക്ക് തിരിച്ചയക്കാൻ പ്രത്യേക യജ്ഞം വേണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം...

0
കൊച്ചി: ജില്ലയിലെ വന്യജീവി സംഘർഷം പരിഹരിക്കുന്നതിന്‍റെ ഭാഗമായി ആനകളെ ഉൾക്കാടുകളിലേക്ക് തിരിച്ചയക്കുന്നതിനായി...

ഓണം ബത്ത ; ആനുകൂല്യം മുൻവർഷത്തെപ്പോലെ വിതരണം ചെയ്യുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

0
തിരുവനന്തപുരം: ഓണം ഉത്സവബത്തയുടെയും മറ്റാനുകൂല്യങ്ങളുടെയും വിതരണത്തിൽ യാതൊരു മാറ്റവുമുണ്ടാകില്ലെന്നും മുൻവർഷത്തെപ്പോലെ ഇക്കുറിയും...