റാന്നി: രാജ്യത്തിന്റെ മതേതര വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കാനും വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കാനുമുള്ള കേന്ദ്ര നീക്കങ്ങൾക്ക് യുഡിഎഫ് സർക്കാർ കൂട്ടുനിൽക്കുകയാണെന്ന് സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവംഗം ലിസിദിവാന്‍ കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാരിന്റെ ‘പിഎം ശ്രീ’ പദ്ധതി കേരളത്തിൽ നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കത്തിനെതിരെ സിപിഐ റാന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റാന്നി വില്ലേജ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.ഈ പദ്ധതിയിലൂടെ വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കുന്നതിനാണ് അവര്‍ ശ്രമിക്കുന്നത്.
പ്രതിപക്ഷത്ത് ഇരുന്നപ്പോള്‍ വിമര്‍ശിക്കുകയും ഭരണത്തില്‍ എത്തിയപ്പോള്‍ ഒളിച്ചു പോയി പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുകയാണവര്‍.കേരളത്തിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി ശക്തമായ പ്രക്ഷോഭവുമായി സി.പി.ഐ മുന്നോട്ടുപോകുമെന്നും അവർ കൂട്ടിച്ചേർത്തു.സിപിഐ മണ്ഡലം സെക്രട്ടറി ജോജോ കോവൂർ അധ്യക്ഷത വഹിച്ചു. മണ്ഡലം അസി.സെക്രട്ടറി എം.വി പ്രസന്നകുമാര്‍,ജില്ലാ കൗണ്‍സിലംഗങ്ങളായ ടി.ജെ ബാബുരാജ്,സന്തോഷ് കെ.ചാണ്ടി,വി.ടി ലാലച്ചന്‍,ജോയി വള്ളിക്കാല,ടി.പി അനില്‍കുമാര്‍,ഡി ശ്രീകല,ആര്‍ നന്ദകുമാര്‍,സി.സുരേഷ്,സി.ടി കുര്യാക്കോസ്,പി.എസ് സതീഷ്കുമാര്‍,കെ.കെ വിലാസിനി,സജിമോന്‍ കടയനിക്കാട്,തെക്കേപ്പുറം വാസുദേവന്‍,പി.സി സജി,ജോര്‍ജ് മാത്യു,കെ.ടി സജി എന്നിവര്‍ പ്രസംഗിച്ചു






























