ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ ഭരണ-പ്രതിപക്ഷ നേതാക്കൾ തമ്മിലുള്ള വാക്പോര് വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് നീങ്ങുന്നു. മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ കടുത്ത വ്യക്തിപരമായ വിമർശനവുമായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ രംഗത്തെത്തി. വിജയിയുടെ കുടുംബജീവിതത്തെ പരോക്ഷമായി പരാമർശിച്ചുകൊണ്ട് എക്‌സിലൂടെയായിരുന്നു (X) ഉദയനിധിയുടെ തിരിച്ചടി. നിയമസഭയിൽ മുഖ്യമന്ത്രി വിജയ് തനിക്കെതിരെയും മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരെയും നടത്തിയ പരിഹാസങ്ങൾക്കുള്ള മറുപടിയായാണ് ഉദയനിധി ഈ വിവാദ പരാമർശം നടത്തിയത്.
‘ചെങ്കൽപട്ട് കോടതിയിലെ കഥ മറക്കേണ്ട’; ഉദയനിധിയുടെ കടുത്ത ഭാഷയിലുള്ള പോസ്റ്റ്:
പ്രതിപക്ഷത്തിന്റെ പ്രേരണയിലാണ് കർഷകർ പ്രതിഷേധിക്കുന്നതെന്ന മുഖ്യമന്ത്രി വിജയിയുടെ പ്രസ്താവന കർഷകരെ അപമാനിക്കുന്നതാണെന്ന് ഉദയനിധി കുറ്റപ്പെടുത്തി. കർഷകരുടെ സമരത്തെ വെറുമൊരു ‘കഥ’യായി ചിത്രീകരിച്ച് വിജയ് അവരുടെ അന്തസ്സ് ഹനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയാണ് വിജയിയുടെ വിവാഹമോചന വാർത്തകളെ ലക്ഷ്യമിട്ട് ഉദയനിധി പോസ്റ്റിട്ടത്.




























