കാസർകോട്: ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ യുഡിഎഫ്കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. ഇതോടെ എൽഡിഎഫിലെ സിപിഎം പ്രതിനിധിയായ പ്രസിഡന്റ് പി.വി. രാജേന്ദ്രൻ പുറത്തായി. ആകെ 23 അംഗങ്ങളുള്ള ഉദുമ പഞ്ചായത്ത് ഭരണസമിതിയിൽ യുഡിഎഫിന് 12 സീറ്റുകളും (കോൺഗ്രസിനും മുസ്ലിം ലീഗിനും ആറ് വീതം) എൽഡിഎഫിന് 11 സീറ്റുകളുമാണുള്ളത്. കഴിഞ്ഞ ഡിസംബറിൽ നടന്ന പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നിട്ടും നാടകീയ നീക്കങ്ങൾക്കൊടുവിലാണ് എൽഡിഎഫിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചിരുന്നത്. ഡിസംബറിൽ നടന്ന വോട്ടെടുപ്പിൽ യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിയുടെ വോട്ട് തന്നെ സാങ്കേതിക പിഴവുകളാൽ അസാധുവാകുകയായിരുന്നു. ഇതോടെ ഇരുമുന്നണികൾക്കും 11 വോട്ടുകൾ വീതം ലഭിച്ച് തുല്യതയിലെത്തി. തുടർന്ന് നടന്ന നറുക്കെടുപ്പിലൂടെ ഭാഗ്യം എൽഡിഎഫിനെ തുണയ്ക്കുകയും പിവി രാജേന്ദ്രൻ പ്രസിഡന്റായി ഡിസംബർ 26-ന് അധികാരമേൽക്കുകയും ചെയ്തു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























