ന്യൂയോർക്/ഗസ്സ : വെടിനിർത്തലിനായി ലോകരാജ്യങ്ങളിൽ നിന്ന് സമ്മർദം ശക്തമാകുമ്പോഴും ഗസ്സയിലെ കൂട്ടക്കുരുതിക്ക് അമേരിക്കൻ കോൺഗ്രസ് അംഗീകാരത്തിന് കാത്തുനിൽക്കാതെ 147.5 ദശലക്ഷം ഡോളറിന്റെ ആയുധങ്ങൾ ഇസ്രായേലിന് കൈമാറാൻ യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനം. എം107 155 എം.എം ഷെല്ലുകളും അനുബന്ധ ഉപകരണങ്ങളുമാണ് അടിയന്തിരമായി നൽകുകയെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറിയിച്ചു. ഇസ്രായേലിന്റെ സുരക്ഷ അമേരിക്കയെ സംബന്ധിച്ചിടത്തോളം അതിപ്രധാനമാണെന്നും സ്വയം പ്രതിരോധത്തിനുള്ള അവരുടെ ശ്രമങ്ങൾക്ക് പിന്തുണ നൽകേണ്ടത് അനിവാര്യമാണെന്നും യു.എസ് പ്രതിരോധ ഏജൻസി വാർത്തക്കുറിപ്പിൽ അറിയിച്ചു.
ഒരുമാസത്തിനിടെ രണ്ടാം തവണയാണ് അമേരിക്ക ഇസ്രായേലിന് ആയുധം കൈമാറുന്നത്. വിദേശരാജ്യത്തിന് ആയുധ വിൽപന നടത്തണമെങ്കിൽ അമേരിക്കൻ കോൺഗ്രസിന്റെ അംഗീകാരം ആവശ്യമാണ്. എന്നാൽ, അടിയന്തിര ആവശ്യം പരിഗണിച്ചാണ് അംഗീകാരത്തിന് കാത്തുനിൽക്കാതെ യു.എസ് ശേഖരത്തിൽ നിന്നുതന്നെ ആയുധങ്ങൾ നൽകുന്നത്. അതിനിടെ ഗസ്സയിലെ ഖാൻ യൂനുസിലും നുസൈറാത്, ബുറൈജ് അഭയാർഥി ക്യാമ്പുകളിലും ഇസ്രായേൽ സേന ബോംബാക്രമണം തുടരുകയാണ്. 24 മണിക്കൂറിനിടെ 200ലധികം പേരാണ് കൊല്ലപ്പെട്ടത്. ഇതോടെ ഗസ്സയിലെ ആകെ മരണം 21,672 ആയി. 56,165 പേർക്ക് പരിക്കുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്കുമ്പോള് എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























