അസം ഖാന്റെ ട്രസ്റ്റിന് കീഴിലെ 173 ഏക്കര്‍ ഭൂമി യു പി സര്‍ക്കാര്‍ തിരിച്ചുപിടിച്ചു

For full experience, Download our mobile application:
Get it on Google Play

ലഖ്നൗ : സമാജ് വാദി പാർട്ടി എം.പി. അസം ഖാൻ അധ്യക്ഷനായ ട്രസ്റ്റിനു കീഴിൽ പ്രവർത്തിക്കുന്ന മുഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ 70.05 ഹെക്ടർ(ഏകദേശം 173 ഏക്കർ) ഭൂമി ജില്ലാ ഭരണകൂടം തിരിച്ചുപിടിച്ചു. ഉത്തർ പ്രദേശിലെ രാംപുർ ജില്ലാ ഭരണകൂടത്തിന്റേതാണ് നടപടി.

മൗലാന മുഹമ്മദ് അലി ജൗഹർ ട്രസ്റ്റിനു കീഴിലാണ് സർവകലാശാല പ്രവർത്തിക്കുന്നത്. സർവകലാശാലയുടെ ഭൂമി തിരിച്ചുപിടിക്കരുതെന്ന ഹർജി തിങ്കളാഴ്ച അലഹാബാദ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് വ്യാഴാഴ്ച നടപടികളുമായി ജില്ലാ ഭരണകൂടം മുന്നോട്ടുപോയത്. 2005-ലാണ് സർവകലാശാലയ്ക്ക് സർക്കാർ ഭൂമി നൽകിയത്. എന്നാൽ ചില നിബന്ധനകൾ പാലിക്കുന്നില്ലെന്ന് കണ്ട് ഭൂമി തിരിച്ചുപിടിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.

നിരവധി കേസുകളിൽ കുറ്റാരോപിതനായ അസം ഖാനും മകൻ അബ്ദുള്ള ഖാനും സീതാപുർ ജില്ലാ ജയിലിലാണുള്ളത്. മൗലാന മുഹമ്മദ് അലി ജൗഹർ ട്രസ്റ്റാണ് സർവകലാശാലയുടെ നടത്തിപ്പുകാർ. അസം ഖാന്റെ ഭാര്യ തൻസീൻ ഫാത്തിമയാണ് ട്രസ്റ്റിന്റെ സെക്രട്ടറി.

ജൗഹർ സർവകലാശാലയുടെ ഏഴുപത് ഹെക്ടറിൽ അധികം ഭൂമി രാപുർ ജില്ലാ ഭരണകൂടം തിരിച്ചുപിടിച്ചെന്നും ഭൂമി തിരിച്ചുപിടിക്കുന്നതിനെതിരെ നൽകിയ ഹർജി അലഹാബാദ് ഹൈക്കോടതി തള്ളിയിരുന്നെന്നും സദർ തഹസിൽദാർ പ്രമോദ് കുമാർ പ്രതികരിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതി നടത്തിപ്പ് ; മന്ത്രിസഭാ ഉപസമിതിയുടെ അവസാന യോഗം ഇന്ന്

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് മന്ത്രിസഭാ ഉപസമിതിയുടെ അവസാന...

നിർണായക മാറ്റം ; ചന്ദ്രകുമാർ ബോസ് തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ചു

0
കൊൽക്കത്ത : പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ വീണ്ടും നിർണായക മാറ്റം. നേതാജി...

സ്വര്‍ണവിലയില്‍ നേരിയ കുറവ്

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് 20 രൂപയുടെ കുറവാണ്...

പാറശാല മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം ; വയോധികൻ പിടിയിൽ

0
തിരുവനന്തപുരം: പാറശാല - പരശുവയ്ക്കല്‍ മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം. ക്ഷേത്രമതില്‍...