തിരുവനന്തപുരം : സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരന്‍ രംഗത്ത്. സിപിഎം ഗുണ്ടകളെ കയറൂരി വിട്ടിരിക്കുകയാണെന്നും സിപിഎം ജില്ലാ സെക്രട്ടറി പറയുന്നത് നടപ്പാക്കേണ്ട ഗതികേടിലാണ് കേരളാ പോലീസെന്നും മുരളീധരന്‍ പറഞ്ഞു. കേരളത്തിലെ പോലീസിന്‍റെ ദുര്‍ഗതിയില്‍ സഹതാപമുണ്ടെന്നും മുരളീധരന്‍ പരിഹസിച്ചു. സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ്, ചികിത്സയിലായിരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകന്‍ മരിച്ച പശ്ചാത്തലത്തിലാണ് മുരളീധരന്‍റെ പ്രസ്താവന. പാലക്കാട് യുവമോര്‍ച്ച തരൂര്‍ പഞ്ചായത്ത് സെക്രട്ടറി അരുണ്‍ കുമാറാണ് മരിച്ചത്.
അരുണ്‍കുമാര്‍ വധക്കേസ്: പേനാക്കത്തി പോലെയുള്ള ആയുധംകൊണ്ട് ഹൃദയത്തിനേറ്റ കുത്ത്, തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെട്ടു. ‘സിപിഎം ഗുണ്ടകളെ കയറൂരി വിട്ടിരിക്കുകയാണ്. നാട്ടില്‍ സമാധാനമുണ്ടാക്കിയിട്ടു പോരെ ലോക സമാധാനത്തിനുള്ള പൊറാട്ടുനാടകം. ലോക സമാധാനത്തിന് പണം നീക്കിവെച്ച ദിവസം തന്നെയാണ് തരൂരില്‍ ഒരു ചെറുപ്പക്കാരൻ കൊല്ലപ്പെട്ടത്. പ്രതിപക്ഷ നിരയിലെ ചെറുപ്പക്കാരെ യുപിയില്‍ കൊന്നു തള്ളാറില്ല,’ വി മുരളീധരന്‍ പറഞ്ഞു. ഇപ്പോഴും കേരള സര്‍ക്കാര്‍ മികച്ച മാതൃകയാണെന്ന അഭിപ്രായം പ്രതിപക്ഷ നേതാവ് വിഡി സതീശനുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.





























