ഭാര്യ പുരുഷനാണ് ; ഭാര്യയ്‌ക്കെതിരെ വഞ്ചാനകുറ്റത്തിന് കേസെടുക്കണം – ഹർജി നൽകി ഭർത്താവ്

For full experience, Download our mobile application:
Get it on Google Play

മധ്യപ്രദേശ് : ഭാര്യയ്‌ക്കെതിരെ വഞ്ചനാകുറ്റം ചുമത്തി കേസെടുക്കണമെന്ന് കാണിച്ച് സുപ്രീംകോടതിയെ സമീപിച്ച് ഭർത്താവ്. ഭാര്യ പുരുഷനാണെന്നായിരുന്നു പരാതിക്കാരന്റെ വാദം. ഈ വസ്തുത മറച്ചുവെച്ചാണ് തന്നെ വിവാഹം കഴിച്ചതെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു. തുടർന്ന് ഭാര്യയിൽ നിന്ന് മറുപടി തേടി സുപ്രീംകോടതി നോട്ടീസ് അയച്ചു. ജസ്റ്റിസ് സഞ്ജയ് കിഷന്ഡ കൗൾ, ജസ്റ്റിസ് എംഎം സുന്ദ്രേശ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സെക്ഷൻ 420 (വഞ്ചനാക്കുറ്റം) പ്രകാരം കേസെടുക്കണമെന്നാണ് ഭർത്താവിന്റെ വാദം.

ഭാര്യയ്‌ക്കെതിരെ മെഡിക്കൽ റിപ്പോർട്ട് ഉൾപ്പെടെ സമർപ്പിച്ചുകൊണ്ടായിരുന്നു ഭർത്താവിന്റെ വാദം. മെഡിക്കൽ റെക്കോർഡുകൾ പ്രകാരം ഭാര്യയ്ക്ക് പുരുഷന്റേതിന് സമാനമായ ജനനേന്ദ്രിയവും ‘ഇംപർഫൊറേറ്റ് ഹൈമൻ’ എന്ന അവസ്ഥയും ഉണ്ട്. ജന്മനാ തന്നെയുണ്ടായിരുന്നതാണ് ‘ഇംപർഫൊറേറ്റ് ഹൈമൻ’. വിവാഹത്തിന് മുൻപേ തന്നെ തന്റെ ജനനേന്ദ്രിയത്തെ കുറിച്ച് ഭാര്യയ്ക്ക് അറിവുണ്ടായിരുന്നുവെന്നും അതുകൊണ്ട് തന്നെ ഈ വസ്തുത മറച്ചുവെച്ച് വിവാഹം കഴിച്ചതിന് വഞ്ചനാക്കുറ്റത്തിന് കേസെടുക്കണമെന്നുമായിരുന്നു ഭർത്താവിന്റെ വാദം.

2016 ലാണ് പരാതിക്കാരനും ഭാര്യയും തമ്മിൽ വിവാഹിതരാകുന്നത്. തുടർന്ന് 2017 ൽ ഭർത്താവ് ജില്ലാ മജിസ്‌ട്രേറ്റിന് പരാതി നൽകുകയായിരുന്നു. അന്ന് ഭാര്യയ്ക്ക് സമൻസ് അയച്ച കോടതി വിധി എന്നാൽ മധ്യപ്രദേശ് ഹൈക്കോടതി ജൂൺ 2021 ൽ തള്ളിയിരുന്നു. ഈ വിധിക്കെതിരെയാണ് ഭർത്താവ് നിലവിൽ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

ഭാര്യയ്ക്ക് പൂർണ ആരോഗ്യമുള്ള അണ്ഡാശയമുള്ള സ്ഥിതിക്ക് അവർ പുരുഷനാണെന്ന് എങ്ങനെ പറയാൻ കഴിയുമെന്നാണ് ഹർജി പരിഗണിച്ച സുപ്രീംകോടതി ചോദിച്ചത്. എന്നാൽ ഭർത്താവിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എൻ.കെ മോഡി പുരുഷന്റേതിന് സമാനമായ ജനനേന്ദ്രിയമുള്ള വ്യക്തിയെ എങ്ങനെയാണ് സ്ത്രീയെന്ന് വിളിക്കുന്നതെന്ന മറുചോദ്യം ഉന്നയിച്ചു. കേസിൽ ഭാര്യയ്ക്കും ഭാര്യാപിതാവിനും മധ്യപ്രദേശ് പോലീസിനും മറുപടി നൽകണമെന്ന് കാണിച്ച് കോടതി നോട്ടീസ് നൽകിയിട്ടുണ്ട്. ആറാഴ്ചയ്ക്കകം മറുപടി നൽകണമെന്നാണ് നോട്ടീസ്.

ജെൻഡർ വിദഗ്ധ ഡാനിയേല മെൻഡോൺകയുടെ അഭിപ്രായപ്രകാരം അംപർഫൊറേറ്റ് ഹൈമൻ എന്നത് ഇന്റർസെക്‌സ് വേരിയേഷനായി കണക്കാക്കാൻ സാധിക്കുമെങ്കിലും ഒരു വ്യക്തി പുരുഷനാണോ സ്ത്രീയാണോ ട്രാൻസ്‌ജെൻഡറാണോ എന്ന് തീരുമാനിക്കേണ്ടത് ആ വ്യക്തി തന്നെയാണ്. ഈ വാദം 2014 ൽ സുപ്രീംകോടതി ശരിവെച്ചതുമാണ്. ഈ വസ്തുത നിലനിൽക്കെയാണ് പരാതിക്കാരന്റെ ഹർജി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘തൊപ്പി’ക്കെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച് സൈബര്‍ പോലീസ്

0
കോഴിക്കോട്: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബറും ഓണ്‍ലൈന്‍ ഗെയ്മറുമായ മുഹമ്മദ് നിഹാദിനെതിരായ പരാതിയില്‍...

ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവം ; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ്

0
ന്യൂഡല്‍ഹി: യുഎസ് ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ...

നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പ് കൊണ്ടടിച്ച് കര്‍ഷകന്‍

0
ബംഗളൂരു: നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പ്...

നിരപരാധികളായ ഇന്ത്യൻ പൗരന്മാരുടെ ജീവൻ നഷ്ടപ്പെട്ടതിൽ ഖേദപ്രകടനമോ അനുശോചനമോ ഇല്ല ; യുഎസിനെതിരെ ശശി...

0
ദില്ലി: യുഎസ് ആക്രമണത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ യുഎസ് ഖേദപ്രകടനമോ...