തൃക്കാക്കര തെരഞ്ഞെടുപ്പിനെ സില്‍വര്‍ലൈന്‍ ജനവിധിയായി കാണുന്നുണ്ടോയെന്ന് മുഖ്യമന്ത്രിയോട് വി.മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

തൃക്കാക്കര : തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലത്തെ സില്‍വര്‍ലൈന്‍ ജനവിധിയായി മുഖ്യമന്ത്രി കാണുന്നുണ്ടോയെന്ന് വെല്ലുവിളിച്ച് വി.മുരളീധരന്‍. സിപിഐ എം മുന്നോട്ട് വെക്കുന്ന കപടമതേതരത്വം തുറന്നു കാട്ടുന്നതാണ് തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം. സിപിഐ എമ്മിന്റെ മതേതരത്വ നിലപാട് ഇരട്ടതാപ്പാണ്. മതേതരത്വം പ്രസംഗിച്ചു നടക്കുന്ന സിപിഐ എം എന്ത് മാനദണ്ഡത്തിലാണ് ജോ ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നും വി.മുരളീധരന്‍ ചോദിച്ചു.

സിപിഐ എം കേരളത്തില്‍ ഏറ്റവും കൂടുതല്‍ എംഎല്‍എമാരുള്ള പാര്‍ട്ടിയാണ്. 99 സീറ്റുള്ള സിപിഐ എം 100 സീറ്റാക്കാനാണ് മത്സരിക്കുന്നതെന്ന് പറഞ്ഞിട്ടും പാര്‍ട്ടി ചിഹ്നത്തില്‍ ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്തി മത്സരിപ്പിക്കാന്‍ ഇത്രയേറെ അന്വേഷിക്കേണ്ടിവന്നു. പാര്‍ട്ടിയിലെ അറിയപ്പെടുന്ന ഒരു നേതാവിനെ രംഗത്തിറക്കാന്‍ കഴിയാത്ത ഒരു സാഹചര്യത്തിലാണോ പുതിയ മേല്‍വിലാസങ്ങളൊക്കെ കണ്ടുപിടിച്ച് പുതിയൊരാളെ രംഗത്തിറക്കാന്‍ ഇത്രയേറെ തപ്പി നടന്നത്. പറ്റിയ സ്വതന്ത്രനെ കണ്ടെത്താന്‍ പറ്റാത്തതിനാലാണോ പാര്‍ട്ടി ചിഹ്നത്തില്‍ ഒരാളെ കണ്ടുപിടിച്ച് രംഗത്തിറക്കിയത്. സില്‍വര്‍ലൈനിലെ ജനരോക്ഷം മറികടക്കാനാണ് മറ്റുവഴികള്‍ സിപിഐ എം തേടിയതെന്നും വി.മുരളീധരന്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

43 ലിറ്റർ മദ്യവുമായി ചാത്തൻതറ സ്വദേശി അറസ്റ്റിൽ

0
റാന്നി: വീട്ടിൽ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 43 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി...

മുഖ്യമന്ത്രിയുടെ എട്ടിൻ്റെ പണി പരാമർശം രാഷ്ട്രീയ തമാശയാണെന്ന് ഉമർ ഫൈസി മുക്കം

0
കൊച്ചി: മുനമ്പത്തെ വഖഫ് ഭൂമി തർക്കവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശൻ നടത്തിയ...

ട്രംപ് താന്തോന്നിയായ സാമ്രാജ്യത്വവാദിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

0
തിരുവനന്തപുരം: ട്രംപ് താന്തോന്നിയായ സാമ്രാജ്യത്വവാദിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ....

കുട്ടികളുടെ സുരക്ഷയേക്കാൾ വലുത് പണമോ? ചാറ്റ്ജിപിടിയുടെ അണിയറക്കാർക്കെതിരെ അമേരിക്കയിൽ വൻ കേസ്!

0
വാഷിംഗ്ടൺ: സുരക്ഷാ മുൻകരുതലുകളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട്, ഉപയോക്താക്കൾക്ക് ദോഷകരമായി ബാധിക്കുമെന്ന് പൂർണ്ണ ബോധ്യമുണ്ടായിട്ടും...