പത്തനംതിട്ട നഗരസഭ സമ്പൂര്‍ണ വാക്‌സിനേഷനിലേക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരസഭ സമ്പൂര്‍ണ വാക്‌സിനേഷനിലേക്ക് എത്തിയതായി നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗം വിലയിരുത്തി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനാണ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗം ചേര്‍ന്നത്.

വാക്‌സിന്‍ എടുക്കുന്നതില്‍ വിമുഖത കാട്ടുന്നവരെയും സ്ഥലത്ത് ഇല്ലാത്തവരെയും ഒഴിച്ചു നിര്‍ത്തിയാല്‍ എല്ലാ നഗരവാസികള്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. കൂടാതെ ഇതര സംസ്ഥാന തൊഴിലാളികള്‍, മറ്റു പ്രദേശങ്ങളില്‍ നിന്നും ജോലി സംബന്ധമായി നഗരത്തില്‍ താമസിക്കുന്നവര്‍, വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങി വിവിധ ജനവിഭാഗങ്ങള്‍ക്ക് വാക്‌സിനേഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.

ആകെ ജനസംഖ്യയില്‍ 60 വയസിന് മുകളിലുള്ള 7769 പേരും 18 നും 45 നും മധ്യേ പ്രായമുള്ള 12605 പേരും 45 വയസിനും 60 വയസിനും ഇടയിലുള്ള 8342 പേരും ഇതിനകം വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞു. ബാക്കിയുള്ളവര്‍ വാക്‌സിന്‍ വിമുഖത കാട്ടുന്നവരാണ്. ഇവര്‍ക്കുകൂടി വാക്‌സിന്‍ നല്‍കുന്നതിന് ആരോഗ്യപ്രവര്‍ത്തകര്‍ ശ്രമം നടത്തിവരികയാണ്.

ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയും വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഒരുക്കി കൊടുക്കുന്നതിലൂടെയുമാണ് നഗരസഭ ഈ നേട്ടം കൈവരിച്ചത്. ജനറല്‍ ആശുപത്രി, കുമ്പഴ അര്‍ബന്‍ പിഎച്ച്‌സി എന്നീ കേന്ദ്രങ്ങള്‍ക്ക് പുറമേ വെട്ടിപ്പുറം ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍, കുമ്പഴ മൗണ്ട് ബഥനി സ്‌കൂള്‍, ചുട്ടിപ്പാറ ഗവണ്‍മെന്റ് കോളജ് തുടങ്ങിയ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ നഗരസഭ നേരിട്ട് സജ്ജീകരിച്ചു.

ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകരും ആശാവര്‍ക്കര്‍മാരുമാണ് ടോക്കണ്‍ ക്രമീകരണത്തിലൂടെ സമ്പൂര്‍ണ വാക്‌സിനേഷനിലേക്ക് നഗരത്തെ എത്തിച്ചത്. നഗരത്തിന് പുറത്തുനിന്ന് എത്തുന്നവര്‍ക്കടക്കം ഒരു ലക്ഷം വാക്‌സിനാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഇതുവരെയും നല്‍കിയിട്ടുള്ളത്.

വരും ദിവസങ്ങളില്‍ ജില്ലാ കേന്ദ്രത്തില്‍ കര്‍ശന കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കോര്‍കമ്മിറ്റി തീരുമാനിച്ചു. വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളില്‍ ജാഗ്രതക്കുറവ് ഉണ്ടാകുന്നതായി യോഗം വിലയിരുത്തി. ഇത്തരം ചടങ്ങുകളില്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളതില്‍ കൂടുതല്‍ ആളുകള്‍ പല സമയങ്ങളിലായി പങ്കെടുക്കുന്നത് രോഗവ്യാപനം വര്‍ധിക്കാന്‍ ഇടയാക്കുന്നു.

കൂടാതെ വിവാഹം അടക്കമുള്ള ചടങ്ങുകളില്‍, ഓഡിറ്റോറിയങ്ങളിലും വീടുകളിലും ഭക്ഷണം വിളമ്പുന്നത് രോഗവ്യാപനത്തിന്റെ പ്രധാന കാരണമായി കണ്ടെത്തിയിട്ടുണ്ട്. ഇപ്രകാരം ഭക്ഷണവിതരണം നടത്താന്‍ അനുമതിയില്ല. വരും ദിവസങ്ങളില്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പോലീസ് പ്രോസിക്യൂഷന്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കും.

ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണം പാക്കറ്റിലാക്കി നല്‍കണമെന്ന് നഗരസഭാ ചെയര്‍മാന്‍ അഭ്യര്‍ഥിച്ചു. ഓഗസ്റ്റ് മാസം 30 മുതല്‍ സെപ്റ്റംബര്‍ മൂന്നു വരെ 32 കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 16 കേസുകള്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെയാണ്.

സാമൂഹ്യ അകലം, മാസ്‌ക് ധരിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഉണ്ടാകുന്ന ലംഘനവുമായി ബന്ധപ്പെട്ട് 817 കേസുകളാണ് പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആരാധനാലയങ്ങളിലും കൂടുതല്‍ ജാഗ്രത ഉണ്ടാകണമെന്ന് കോര്‍ കമ്മിറ്റി അഭ്യര്‍ഥിച്ചു.

യോഗത്തില്‍ നഗരസഭാ പ്രതിപക്ഷ നേതാവ് ജാസിംകുട്ടി, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെറി അലക്‌സ്, ഡിവൈഎസ്പി സജീവ്, എസ്എച്ച്ഒ, സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍, നഗരസഭാ സെക്രട്ടറി, നോഡല്‍ ഓഫീസര്‍ തുടങ്ങിയ ഉദ്യോഗസ്ഥരും പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...